മൂവാറ്റുപുഴ: കെ ബാബുവിന്റെ ബിനാമികളായ ബാബുറാമിന്റെയും ബേക്കറി ഉടമ മോഹനന്റെയും വീട്ടില്‍ നിന്നുപിടിച്ചെടുത്ത രേഖകളും പണവും മറ്റും തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി വിധി പറയാന്‍ വീണ്ടും മാറ്റി.
കടബാധ്യത വര്‍ദ്ധിച്ചുവെന്നും ഭൂമിയുള്‍പ്പെടെ വില്‍ക്കേണ്ടിവരുമെന്നും മന്ത്രിയുടെ ബിനാമിയാണെന്നുള്ളതിന് തെളിവുകളില്ലാത്ത സാഹചര്യത്തിലും രേഖകള്‍ വിട്ടു നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ബാബുറാമിന്റെ ആവശ്യം. ബേക്കറി സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്കാന് സൂക്ഷിച്ചിരുന്ന പണമാണ് വിജിലന്‍സ് പിടിച്ചെടുത്തതെന്നും ഈ തുക തിരിച്ചു കിട്ടണമെന്നുമാവശ്യപ്പെട്ടാണ് മോഹനനും ഹര്‍ജി നല്‍കിയിരുന്നത്.
ഇരുവരോടും നികുതിയടച്ചതുള്പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ കോടതി മുമ്പും ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക സ്രോതസ് കണ്ടെത്തണമെങ്കില്‍ രേഖകള്‍ ആവശ്യമാണെന്ന് കോടതി പറഞ്ഞു. പരിശോധനകളും അന്വേഷണവും ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ രേഖകളൊന്നും വിട്ടുകൊടുക്കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: