പോങ്യാങ്: ഉത്തരകൊറിയ പ്രസിഡന്റ് കിം ജോങ് ഉനിന്റെ ഭാര്യയെ ഏറെ നാളായി പൊതുവേദിയില്‍ കാണാത്തത് ചര്‍ച്ചയാകുന്നു. റി സോള്‍-ജു ഗര്‍ഭിണിയായതോ കിമ്മിന്റെ അപ്രീതി കിട്ടിയതോ ആയിരിക്കാം കാരണമെന്നാണ് വാര്‍ത്തകള്‍.
ഏഴുമാസമായി റി സോളിനെ പൊതു പരിപാടിയില്‍ കാണാതായിട്ട്. 2012 ലാണ് റി സോളിനെ പ്രഥമ വനിതയാക്കിയത്. ഭരണകാര്യങ്ങളില്‍ ഏറെ ഇടപെടുന്ന കിമ്മിന്റെ സഹോദരി കിം യോ ജോങ്ങിന്റെ നിയന്ത്രണവും കാരണമാകാമെന്ന് നിരീക്ഷകര്‍ പറയുന്നു. മാര്‍ച്ച് 28നാണ് റി സോളിനെ അവസാനമായി പുറത്തുകണ്ടത്.
സഹോദരി കിം യോ ജോങ്ങിനെ പ്രസിഡന്റിന്റെയും രാജ്യത്തിന്റെയും പ്രതിച്ഛായകൂട്ടാനും പ്രചാരണങ്ങള്‍ക്കും ചുമതലക്കാരിയായി നിയോഗിച്ചിരുന്നു. ഇവര്‍ മിക്ക പൊതു പരിപാടികളിലും ഉണ്ട്. ടോക്യോവിലെ വസേഡാ സര്‍വകലാശാലയിലെ പ്രൊഫസര്‍ തോഷിമിറ്റ്സു ഷിഗേമുറ പറയുന്നത്, റി സോള്‍ ഗര്‍ഭിണിയായത് അല്ലെങ്കില്‍ കിമ്മിന്റെ അതൃപ്തി നേടിയത് ആവാം കാരണം എന്നാണ്.
ഇതിനു പുറമേ അടുത്തിടെ കൊറിയയില്‍ സൈനികരിലെ വിരുദ്ധ വിഭാഗങ്ങള്‍ ഏറ്റുമുട്ടിയതടക്കം അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ കരുതിയായിരിക്കാം ‘ഒളിവ്’ എന്നും വിലയിരുത്തലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: