മൂവാറ്റുപുഴ: കോടികള്‍ വിലമതിക്കുന്ന ഭൂമി വ്യാജരേഖകള്‍ ചമച്ച് പട്ടയം നല്‍കിയെന്ന പരാതിയില്‍ എഫ്ഐആര്‍ നല്കി. വാഗമണ്‍ വില്ലേജിലെ 90 സെന്റ് ഭൂമിക്ക് വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ പട്ടയം നല്‍കിയതിനെതിരെ സ്വദേശിയായ ജോണ്സണ് ജോസഫ് നല്കിയ ഹര്‍ജിയിലെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി.മാധവന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥര്‍ വാഗ്മണ് സ്വദേശിയായ ഫ്രാന്‍സിസുമായി ഗൂഢാലോചന നടത്തുകയും വിനോദസഞ്ചാരകേന്ദ്രമായ വാഗമണില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമിക്ക് വ്യാജരേഖകള്‍ ഉണ്ടാക്കി പട്ടയം നല്‍കിയെന്നായിരുന്നു ആരോപണം. അന്വേഷണത്തില്‍ ക്രമക്കേടുകള്‍ വ്യക്തമായതിനെ തുടര്‍ന്നാണ് ഇടുക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീരുമേട് മുന്‍ തഹസില്‍ദാര്‍ ടി.ജെ.സെബാസ്റ്റ്യന്‍, വാഗമണ്‍ വില്ലേജിലെ മുന്‍ വില്ലേജ് ഓഫീസര്‍മാരായ അജയന്.കെ.രാജന്, വി.എം.ഹബീബ്, രാജേഷ്.ജി.നായര്‍, ഗിരീഷ് കുമാര്‍, ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: