തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥ് സ്വകാര്യ കുത്തക കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാണോയെന്ന് അറിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു.
ഗീതാഗോപിനാഥ് ഐഎംഎഫ് ഉപദേശകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദഗ്ധരെ പുറത്തു നിന്ന് വിളിച്ചാല്‍ അവര്‍ക്കെല്ലാം ഇത്തരം ബന്ധങ്ങളുണ്ടാകും.
കേരളത്തിന്റെ സാമ്പത്തിക നയരൂപീകരണത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. ഗീതാഗോപിനാഥിന്റെ വിജ്ഞാനവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഏതുപദേശവും സഹായവും നല്കിയാലും സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.
ചില മേഖലകളില്‍ വൈദഗ്ധ്യമുള്ളവരുടെ സഹായം വേണം. വ്യത്യസ്ത അഭിപ്രായം പുലര്‍ത്തുമ്പോഴും നാടിന്റെ വികസനത്തിന് ഈ സഹായം ഉപയോഗിക്കാം. എഡിബി ലോകബാങ്ക് വായ്പയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഉപദേശം തേടിയിട്ടില്ല. സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിവിധ സാമ്പത്തിക ശാഖകളില്‍ പ്രവര്‍ത്തിക്കുവരാണ്.
എനിക്ക് രാഷ്ട്രീയസാമ്പത്തികമേഖലയിലാണ് താല്പര്യം. ഇന്റര്‍നാഷണല്‍ ട്രേഡ് മറ്റൊരു ശാഖയാണ്. അതിലാണ് ഗീതാഗോപിനാഥിന്റെ പ്രവര്‍ത്തന മേഖല.
ആഗോളീകരണ നയങ്ങളോട് യുഡിഎഫിന് പരിപൂര്‍ണ യോജിപ്പാണ്, എല്‍ഡിഎഫിന് അതിനെ എതിര്‍ക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടിവരും, മന്ത്രി ചോദ്യോത്തരവേളയില്‍ മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: