തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2016 ജൂലൈ മുതല്‍ അര്‍ഹമായ 3% ക്ഷാമബത്ത ഉടന്‍ അനുവദിക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്ഷന് പുനഃപരിശോധിക്കുമെന്നുള്ള ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാഴ്വാക്കായി. ശമ്പളത്തില്‍ നിന്ന് പുതിയ സര്‍ക്കാരും 10 % പിടിക്കുന്നത് തുടരുന്നു. പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കണം.
2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള 19 മാസത്തെ കുടിശ്ശിക തുക പിഎഫില്‍ നിക്ഷേപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന് റിപ്പോര്‍ട്ടും ട്രഷറര്‍ സി. സുരേഷ്കുമാര്‍ കണക്കും അവതരിപ്പിച്ചു.
ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ്, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ റ്റി.എം. നാരായണന്, കെ.വി. അച്യുതന്, സംസ്ഥാന ഭാരവാഹികളായ എസ്.കെ. ജയകുമാര്‍, എം.റ്റി. മധുസൂദനന്, കെ.റ്റി. സുകുമാരന്‍, കെ. ബാലാമണി, ആര്. ശ്രീകുമാരന്‍, എം.ആര്. അജിത്കുമാര്‍, പി.ആര്. സുനില്‍കുമാര്‍, കെ.സി. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: