കളമശേരി: ഏലൂരിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്സ് ലിമിറ്റഡില്‍ സ്ഫോടനം, തീപിടിത്തം. 12 പേര്‍ക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാവിലെ 9. 50 രാസവസ്തു ടാങ്കറില്‍ നിന്ന് ഭൂഗര്‍ഭ അറയിലേക്ക് മാറ്റുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടം.
പ്രൊഡക്ഷനിലുള്ള കരിയാട് സ്വദേശി പോള്‍ പി. തോമസ് (57), പ്ലാന്റ് മാനേജര്‍ ആലുവ സ്വദേശി ഗണപതി (50) യ്ക്കുമാണ് പൊള്ളലേറ്റത്. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്ററിലാണ്. 10 പേരെ കളമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോണേക്കര സ്വദേശി ജോണ്‍ ടി.വി. (59), താത്ക്കാലിക ജീവനക്കാരനായ ആലുവ സ്വദേശി രഞ്ജിത്ത് കെ. ജോസ് (39) എന്നിവര്‍ക്കും പൊള്ളലേറ്റു. കാഷ്യല്‍ ലോഡിംഗ് വിഭാഗത്തിലെ ആന്റണി (51), പുരുഷോത്തമന് (45) , ജോഷി വി.ജെ (50), ഏലൂര്‍ സ്വദേശികളായ നാസര്‍ (46), വിജയകുമാര്‍ (43), വെണ്ണല സ്വദേശി വര്‍ഗീസ് അഖില്‍ മുളവുകാട് സ്വദേശി അഗസ്റ്റിന് ടിജോ (26), അനന്ത പദ്മനാഭന് (50) എന്നിരാണ് കളമശേരിയില്‍ ചികിത്സയിലുള്ളത്.
കീടനാശിനി നിര്‍മ്മിക്കാന്‍ ടാങ്കറില്‍ കൊണ്ടുവന്ന കാര്‍ബണ്‍ഡൈ സള്‍ഫൈഡാണ് ് പൊട്ടിത്തെറിക്ക് ഇടയാക്കിയത്. വാതകം മാറ്റുന്നതിനിടെ വാല്‍വില്‍ ചോര്‍ച്ചയുണ്ടാവുകയും പെട്ടെന്ന് തീപിടിക്കുകയുമായിരുന്നു. അപകടത്തില്‍ ടാങ്കറിന്റെ ടയറുകള്‍ പൊട്ടിയതാണ് വന്‍ ശബ്ദം ഉണ്ടാക്കിയത്. ഏലൂര്‍ അഗ്നിശമനസേന എത്തി തീ നിയന്ത്രണ വിധേയമാക്കി. ഫാക്ട് ഫയര്‍ഫോഴ്സും ആലുവ, തൃക്കാക്കര യൂണിറ്റുകളും എത്തി. വൈകിട്ടോടെയാണ് കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് മുഴുവനും ഭൂഗര്‍ഭ അറയിലേക്ക് മാറ്റിയത്.
22 ടണ്‍ ശേഷിയുള്ള ടാങ്കര്‍ തണുപ്പിക്കാന്‍ 10 ഫയര്‍ എഞ്ചിനുകള്‍ ഒരു മണിക്കൂറോളം പ്രയത്നിച്ചു. ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുള്‍ ആര് ബി കൃഷ്ണയുടെ നേതൃത്വത്തില്‍ പോലീസ് സംഘവുമെത്തി. സംഭവമറിഞ്ഞ് കമ്പനിയ്ക്ക് മുന്നില്‍ ജനം തടിച്ചുകൂടി. അനാസ്ഥയുടെ പേരില്‍ പോലീസ് കമ്പനിക്കെതിരെ കേസെടുത്തു. ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്.
ഏലൂരിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്സ് ലിമിറ്റഡില്‍ അഗ്നിശമനസേന
രക്ഷാപ്രവര്‍ത്തനം നടത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: