ചെന്നൈ: അപകട ഭീഷണിയുയര്‍ത്തിയ 11 നില കെട്ടിടം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. അതും വെറും മൂന്നു സെക്കന്‍ഡില്‍. ചെന്നൈ മൗലിവാക്കത്താണ് വൈകിട്ട് 6.52ന് സംഭവം നടന്നത്. രണ്ടര വര്‍ഷം മുന്‍പ് ഇരട്ട കെട്ടിടത്തിലെ ഒന്ന് തകര്‍ന്ന് 69 പേര് മരിച്ചിരുന്നു. അതിന് തൊട്ടടുത്ത് ഭീഷണി ഉയര്‍ത്തി നിന്ന കെട്ടിടമാണ് ഇംപ്ളോഷന്‍ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് തകര്‍ത്തത്.
(എക്സ് പ്ളോഷന് എന്നാല്‍ പൊട്ടിത്തെറി. ഇംപ്ളോഷന്‍ എന്നാല്‍ ചുവട്ടില്‍ വച്ചിരിക്കുന്ന സ്ഫോടക വസ്തു പൊട്ടി കെട്ടിടം താഴേക്ക് ഇരുത്തി ചുറ്റുപാടിന് ഒരു നാശവും വരുത്താതെ അതിന്റെ ചുവട്ടില്‍ തന്നെ തകര്‍ന്നു വീഴുന്ന സാങ്കേതിക വിദ്യ.) വിശ്വാസം എന്ന കെട്ടിടമാണ് ഇങ്ങനെ തകര്‍ത്തത്. ഉച്ചക്ക് രണ്ടിനും നാലിനും ഇടയക്ക് തകര്‍ക്കാനായിരുന്നു ആദ്യ പരിപാടി. സാങ്കേതികപ്രശ്നം കാരണം സമയം മാറ്റുകയായിരുന്നു.
നൂറു മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയ ശേഷമാണ് കെട്ടിടം തകര്‍ത്തത്. 50 ലക്ഷം രൂപയ്ക്ക് തിരുപ്പൂരിലെ മാഗ്ലിങ്ക് ഇന്‍ഫ്രാ പ്രൊജക്ടസ് ആണ് കെടടിടം തകര്‍ത്തത്.
https://www.youtube.com/watch?v=xK5PM9ScThI
പ്രതികരിക്കാൻ ഇവിടെ എഴുതുക: