മുക്കം: മലയോര മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അങ്ങാടികളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ മുക്കം പോലീസ് പിടികൂടി.ഓമശേരി അമ്പലകണ്ടി എലത്തൂര്‍ കോളനിയില്‍ താമസിക്കുന്ന എലത്തൂര്‍ ഷരീഫ് (44) ആണ് പിടിയിലായത്. വര്‍ഷങ്ങളായി കഞ്ചാവ് വില്‍പ്പന തൊഴിലാക്കിയ ഷരീഫ് ആദ്യമായാണ് പോലീസ് പിടിയിലാവുന്നത് . നാല് വര്‍ഷത്തോളമായി ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു .അതിനിടെയാണ് ഇന്നലെ മാമ്പറ്റ കാര്‍ത്തിക കല്യാണമണ്ഡപത്തിന് സമീപം ഷരീഫ് കഞ്ചാവ് വില്‍ക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചത്.
ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു കിലോ 225 ഗ്രാം കഞ്ചാവുമായി പിടിയിലാവുകയായിരുന്നു. കൊടുവളളി, മുക്കം, താമരശ്ശേരി, ഓമശ്ശേരി ,എന്‍ ഐടി ,കെ എം സി ടി പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ മൊത്തമായി ഏജന്റുമാര്‍ക്കും ചില്ലറയായി ഇയാള്‍ ഒറ്റക്കും വില്‍പ്പന നടത്തിവരികയായിരുന്നന്ന് മുക്കം എസ് ഐസനല്രാജ് പറഞ്ഞു. പരിശോധനയില്‍ എസ് ഐ സലിം ,എ എസ് ഐ വേണുഗോപാല്‍ എന്നിവരും ഉണ്ടായിരുന്നു.
തന്റെ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെയായിരുന്നു കച്ചവടം എന്നതിനാലാണ് ഇയാള്‍ പിടിയിലാവാന്‍ ഇത്രയും സമയമെടുത്തതെന്ന് പോലീസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ ഷരീഫിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: