കരുനാഗപ്പള്ളി: ക്ലാപ്പനയില്‍ വീടുകള്‍ ആക്രമിച്ച കേസില്‍ ആറ് സിപിഎമ്മുകാര്‍ക്ക് 21 മാസം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. ക്ലാപ്പന വലിയ കണ്ടത്തില്‍ നളിനി, നമിത, സനുജ എന്നിവരുടെ വീട് ആക്രമിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത കേസിലാണ് വിധി.
പിഴ ഒടുക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി തടവിനും പിഴ ഈടാക്കുന്ന പക്ഷം ഒരു ലക്ഷം രൂപ നളിനിക്കുനല്കുന്നതിനും കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഫാത്തിമ്മ ബീവി വിധിച്ചു.
ക്ലാപ്പനയിലെ നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ അക്രമം നടന്നിരുന്നു. ഇതിന്റെ പേരില്‍ ഓാച്ചിറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. കുലശേഖരപുരം കോട്ടയ്ക്കുപുറം കാവില്‍ വീട്ടില്‍ സരസന്, കൊച്ചുവീട്ടില്‍ ഗോപിനാഥപിള്ള, ചങ്ങന്‍കുളങ്ങര ലക്ഷ്മിയില്‍ സനു, ക്ലാപ്പന വടക്ക് കേദാരം വീട്ടില്‍ മോഹനന്, പെരുമന്തഴ കൃഷ്ണഭവനത്ത് കൃഷ്ണകുമാര്‍, ക്ലാപ്പന വടക്ക് ധര്‍മ്മശ്ശേരി പടീറ്റതില്‍ ജയലാല്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
ഈ കേസില്‍ കടത്തൂര്‍ ബിനു, നിലയ്ക്കല്‍ വീട്ടില്‍ ഫത്താഹുദീന്‍ നാസിം, കുറവന്റയ്യത്ത് ഫിറോസ്, ധര്മ്മശ്ശേരില് മുജുമുദീന്, പെരുന്താഴമുറിയില് ചെമ്പകശ്ശേരി വീട്ടില്‍ ബാബു എന്നറിയുന്ന ടിന്റു എന്നിവരെ പിടി കിട്ടാനുണ്ട്. മറ്റൊരു പ്രതിയായ പെരുമാന്താഴമുറിയില് ജനമുട്ടത്ത് ശശികുമാര്‍ വിചാരണയ്ക്കിടയില്‍ മരണപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: