മലപ്പുറം: കളക്ടറേറ്റ് വളപ്പിലെ സ്ഫോടനത്തെപ്പറ്റി നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. സ്ഫോടനത്തിന് മുമ്പ് ഒരാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതായി സമീപത്തെ കാറിലുണ്ടായിരുന്ന മുഹമ്മദ് എന്നയാള്‍ വെളിപ്പെടുത്തി.
കയ്യില്‍ ബാഗുമായി എത്തിയ ആള് സമീപത്തെ കല്ലില്‍ ഇരിക്കുന്നത് കണ്ടതായി മുഹമ്മദ് പറഞ്ഞു. മുഹമ്മദിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാചിത്രം വരയ്ക്കുന്ന ജോലികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഈ സ്ഫോടനത്തിന്റെ ഏക ദൃക്സാക്ഷിയും മുഹമ്മദാണ്.
എഡിജിപി ആര്.ശ്രിലേഖ ഇന്ന് രാവിലെ സ്ഫോടന സ്ഥലം സന്ദര്‍ശിച്ചു. പോലീസിന്റെ വിവിധ സംഘങ്ങള്‍ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ആന്ധ്രയില്‍ നിന്നുള്ള ഒരു സംഘം ഇന്ന് ഉച്ചകഴിഞ്ഞ് സ്ഥലത്ത് എത്തി പരിശോധന നടത്തും. തമിഴ്നാടിന്റെ ക്യൂബ്രാഞ്ച് സംഘവും എന്‍ഐഎ സംഘവും ഇന്നും പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: