ലക്നൗ: 2017ലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സമാജ്വാദി പാർട്ടി നേതാവും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ വികാസ് യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ തലോടലും കൂട്ടത്തല്ലും. നേതാക്കൾ എല്ലാവരും ഒന്നായി യാത്രയെ അനുഗ്രഹിച്ചപ്പോൾ അണികൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടി.
വേദിയിൽ സമാധാന സൂചനകളുമായി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ് പാല് യാദവും അഖിലേഷിനൊപ്പം വേദി പങ്കിട്ടപ്പോള്‍ മറുവശത്ത് പാര്‍ട്ടിപ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ചും സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിവരിച്ചുകൊണ്ടും നടത്തുന്ന രഥയാത്രയുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചത് മുലായം സിംഗ് യാദവാണ്. യുപിയിൽ അധികാരം വീണ്ടും പിടിച്ചെടുക്കാമെന്ന പ്രതീക്ഷയുമായിട്ടാണ് അഖിലേഷിന്റെ യാത്ര തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: