കല്‍പ്പറ്റ : എല്‍ഡിഎഫ് ഭരിക്കുന്ന മാനന്തവാടി നഗരസഭയില്‍ വന്‍കിട കച്ചവടക്കാരെ സംരക്ഷിക്കാന്‍ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നു എന്നാരോപിച്ച് സിപിഐ മാനന്തവാടി നഗരസഭ കാര്യാലയത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധം രാഷ്ട്രിയ പ്രേരിതമാണെന്ന് ആരോപിച്ച് വടികളും കല്ലുകളുമായി വന്ന സിപിഎം പ്രവര്‍ത്തകര്‍ മാനന്തവാടി പോസ്റ്റ് ഓഫീസിന് സമീപം മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. വ്യാഴാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവം.
സംഘര്‍ഷത്തില്‍ സിപിഎം, സിപിഐ പ്രവര്‍ത്തകരും പോലീസുകാരും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. മാനന്തവാടി എസ്.ഐ വിനോദ് വലിയാറ്റൂര്‍, അഡീഷണല്‍ എസ്.ഐ മാരായ അബ്ദുള്ള, ഇ.വി. മത്തായി, അബ്രഹാം, സിവില്‍ പോലീസ് ഓഫീസര്‍ ആഷാദ് ബാബു എന്നിവര്‍ക്കും. സിപിഐ പ്രവര്‍ത്തകരായ സോമന് നായര്‍ (84),ബക്കാഷ് (31),ശശിധരന്(57),അന്ത്രു(42). ഡി.വൈ.എഫ്.ഐ മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് അജിത്ത് വര്‍ഗ്ഗീസ്, സിപിഎം പ്രവര്‍ത്തകാരായ അനില്‍കുമാര്‍ (40), വൈശാഖ് മോഹന്‍ (25), രാജേഷ്(40) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.
എസ്ഐയേയും അജിത്ത് വര്‍ഗ്ഗീസിനെയും കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രങ്ങളും വാര്‍ത്തകളും എടുക്കാന്‍ വന്ന മാധ്യമപ്രവര്‍ത്തകരെ തടയുകയും ചെയ്തു. സമരങ്ങള്‍ ചിത്രീകരിക്കാന്‍ വീഡിയോ ക്യാമറയുമായി വരുന്ന പോലീസ് ഇത്തവണ അതില്ലാതെയാണ് എത്തിയത്. പോലീസിന്റെ ഒത്താശയോടെ സംഘര്‍ഷം ആസൂത്രിതമായി ചെയ്തതാണെന്ന് സി.പി.ഐ ആരോപിച്ചു.
മാനന്തവാടി ടൗണ്‍ വികസനത്തിന്റ ഭാഗമായി അനധികൃത കെട്ടിട നിര്‍മ്മാണത്തിനെതിരെയും പാര്‍ക്കിംഗ് ഏരിയകള്‍ അനധികൃതമായി കച്ചവട റൂമുകളാക്കി തിരിച്ച് കച്ചവടം ചെയ്യുന്നതിനെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി സബ്കളക്ടര്‍, മുന്‍സിപ്പാലിറ്റി അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. മാനന്തവാടിയില്‍ സിപിഐ-സിപിഎം സംഘര്‍ഷത്തിന് ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: