ട്രിപ്പോളി: ലിബിയന്‍ തീരത്ത് കുടിയേറ്റക്കാര്‍ സഞ്ചരിച്ചിരുന്ന ബോട്ടു മുങ്ങി നിരവധി പേര് മരിച്ചതായി റിപ്പോര്‍ട്ട്. നൂറോളം പേര് മരിച്ചതായാണ് പ്രഥമിക കണ്ടെത്തല്‍.
രണ്ടു ബോട്ടുകളാണ് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിയത്. രക്ഷപ്പെട്ടവര്‍ ഇറ്റലിയുടെ ലാപ്യൂഡീസിയ ദ്വീപില്‍ എത്തിയിട്ടുണ്ട്. 240 പേര് മരിക്കുകയോ കാണാതാവുകയോ ചെയ്തതായി ഇവര്‍ അറിയിച്ചു.
120 പേര് സഞ്ചരിച്ചിരുന്ന ബോട്ടാണ് ആദ്യം മുങ്ങിയത്. ഈ അപകടത്തില്‍ 29 പേര് മാത്രമാണ് രക്ഷപ്പെട്ടത്. രണ്ടാമത്തെ ബോട്ട് അപകടത്തില്‍ 120 പേര് മരിച്ചതായാണ് സൂചന. ആഫ്രിക്കയില്നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്.
ഈ വര്‍ഷം മാത്രം മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി 4,200 അഭയാര്‍ഥികളാണ് മരിച്ചത്. കഴിഞ്ഞവര്‍ഷത്തെ മൊത്തം കണക്ക് പരിശോധിച്ചാല്‍ ഇത് 3,777 മാത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: