കൊളംബോ: പ്രശസ്ത ശ്രീലങ്കന്‍ ഗായകനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് അമരദേവ (88) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച ജയവര്‍ധനപുര ആശുപത്രിയിലായിരുന്നു അന്ത്യം.
ശ്രീലങ്കന്‍ നാടോടി സംഗീതവും ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതവും സമന്വയിപ്പിച്ച് അദ്ദേഹം പുതിയ സംഗീത ശില്പങ്ങള് സൃഷ്ടിച്ചു. പകരംവയ്ക്കാനില്ലാത്ത സംഭാവനകളാണ് സിംഹള സംഗീതത്തിന് അദ്ദേഹം നല്‍കിയത്.
സംഗീത ലോകത്തിനു നല്കിയ സമഗ്രസംഭാവനകള്‍ മാനിച്ച് അദ്ദേഹത്തിന് പദ്മശ്രീ പുരസ്കാരം നല്കി ആദരിച്ചിരുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് അവാര്‍ഡ് കലാകീര്‍ത്തി പുരസ്കാരം, മാഗ്സസെ പുരസ്കാരം, ദേശമാന്യ പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
അമരദേവയുടെ നിര്യാണത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: