അമയന്നൂര്‍: സ്വകാര്യ ബസ്സുകള്‍ തമ്മിലുള്ള മത്സര ഓട്ടത്തില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കിടങ്ങൂര്‍ അയര്‍കുന്നം വഴി പോകുന്ന സ്വകാര്യ ബസ്സുകള്‍ തമ്മില്‍ അമയന്നൂര്‍ ഹൈസ്കൂളിനും ചിറപ്പാലത്തിനുമിടയിലാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ ഭവാനി (70), ദീപ്തി (29), ദിവ്യ(24), അജി (30), തങ്കമണി (59), ശ്യാമള (43), പ്രസന്നരകുമാരി (47), ദേവസ്യ (70), അനീഷ് സന്ധ്യ, സജു തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലും മണര്‍കാട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അമയന്നൂര്‍ ഹൈസ്കൂളിന് സമീപത്തെ റോഡില്‍ അപകടങ്ങള്‍ പതിവാണ്. ഇവിടെ അപകടങ്ങള്‍ പെരുകാന്‍ പ്രധാന കാരണം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് പുനര്‍ നിര്‍മ്മിക്കാത്തതിനാലും ഓടയിലെ മാനിന്യങ്ങള്‍ കെട്ടിക്കിടക്കുന്നതിനാലുമാണ്. മഴക്കാലമാകുമ്പോള്‍ ഓടയില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ മഴവെള്ളത്തിലൂടെ ഒലിച്ച് റോഡില്‍ എത്തുന്നത് സ്ഥിരം കാഴ്ച്ചയാണ്.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി നടന്നു പോകുന്ന ഈ വഴി നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും സ്കൂള്‍ പിടിഎ യും പഞ്ചായത്ത് അധികൃതര്‍ക്കും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ക്കും നിരവധി തവണ പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടി യും സ്വീകരിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് സ്കൂള്‍ പിടിഎയും അദ്ധ്യാപകരും നാട്ടുകാരും പ്തിഷേധ പരിപാടികള്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: