കോട്ടയം: പാലം നിര്‍മ്മാണത്തിലെ അപാകതകള്‍ക്കും അഴിമതികള്‍ക്കുമെതിരെ പ്രാദേശിക വികസന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞിരംപാലത്തിന് സമീപം ഉദ്ഘാടനത്തലേന്ന് നില്‍പ്പ് സമരം നടത്തി. ഇന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് ഉദ്ഘാടനം ചെയ്യുന്ന പാലമാണിത്. 16വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭഗീരഥ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനി പാലത്തിന് വേണ്ടി പണി ആരംഭിച്ചെങ്കിലും പാതിവഴിയില്‍ മുടങ്ങിയിരുന്നു.
അതിന്ശേഷം വന്ന മുളമൂട്ടില്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയാണ് കഴിഞ്ഞ നാലുവര്‍ഷമായി പണിനടത്തി വരുന്നത്. ഈ സമയത്ത് പാലത്തിന്റെ അലൈന്മെന്റില് ചിലമാറ്റങ്ങള്‍ വരുത്തിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. പാലത്തിന് വേണ്ടി സ്വകാര്യവ്യക്തികളില്‍ നിന്ന് സ്ഥലമേറ്റെടുക്കുവാന്‍ പദ്ധതി തയ്യാറാക്കി നഷ്ടപരിഹാരം നല്‍കിയെങ്കിലും സ്ഥലംമാത്രം ഏറ്റെടുത്തില്ല.
പാലം കയറി മലരിക്കല്‍ ഭാഗക്കേത്ത് ഇറങ്ങുമ്പോള്‍ അപ്രോച്ച് റോഡിന്റെ വീതി പാലത്തിന്റെ വീതിയേക്കാള്‍ നാലുമീറ്ററോളം കുറവാണ്.
പാലത്തിന്റെ ചിലഭാഗങ്ങള്‍ ഇരുത്തിയതുമൂലം വിടവുകളും രൂപംകൊണ്ടിട്ടുണ്ട്. ഈ അപാകതകളൊന്നും പരിഹരിക്കാതെ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് കോണ്‍ട്രാക്ടറെയും അഴിമതിക്കാരെയും സംരക്ഷിക്കുവാനാണെന്നാണ് നാട്ടുകാരുടെ ആരോപണം. മൂന്ന് സ്പാനുകളിലായി 75 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. നടപ്പാതയുള്‍പ്പെടെ 11.5 മീറ്റര്‍ വീതിയും. മതിയായ സമയമെടുത്ത് അപാകതകള്‍ പരിഹരിച്ച് പാലം ഗതാഗത യോഗ്യമാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
കോട്ടയം താലൂക്ക് എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി ആര്. രാജീവ് സമരം ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് പി.കെ. പൊന്നപ്പന് അദ്ധ്യക്ഷത വഹിച്ചു. കെ.പി. സന്തോഷ്, ആര്.വി. സന്തോഷ്, മെയ്മോന് കെ ജോസഫ്, പി.ടി. ശശിധരന്, ആനിക്കാട് ഗോപിനാഥ്, ബിനു പുതുച്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: