കോട്ടയം: നഗരസഭയുടെ 47ാം വാര്‍ഡിലെ ഇല്ലിക്കലില്‍ മൈതാനം മണ്ണുട്ടുയര്ത്തിയതിലും വശങ്ങളിലെ ഭിത്തി നിര്‍മ്മിച്ചതിലും അഴിമതി നടന്നിട്ടുണ്ടെന്ന് ആക്ഷേപം. വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സിലിലാണ് അഴിമതി ആരോപണം പുറത്തുവന്നത്. നഗരസഭയുടെതന്നെ ലോക്കല്‍ഫണ്ട് ഓഡിറ്റ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്. ഇവരുടെ കണ്ടെത്തലില്‍ ഒന്നാമതായി പറയുന്നത് വശങ്ങളിലെ ഭിത്തി നിര്‍മ്മിച്ചതിന്റെ പേരില്‍ ഗുരുതരമായ ക്രമക്കേടുകര് നടന്നിട്ടുണ്ടെന്നും, വെള്ളക്കെട്ട് പൂര്‍ണ്ണമായും ഒഴിവക്കുംവിധം മൈതാനം ഉയര്‍ത്തുമെന്ന് പറഞ്ഞിട്ട് ഉയര്‍ത്തിയിട്ടില്ലെന്നുമാണ്.
ഓഡിറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം മൈതനാത്തിന്റെ ഒരുവശം(മെയില്‍ റോഡിന് എതിര്‍വശം) 50 മീറ്റര്‍ നീളത്തില്‍ സൈഡ് ഭിത്തി കെട്ടലാണ്. ഇതിനായി മൂന്ന് ദിവസം പ്രവൃത്തിദിനാമായി കണിച്ചിരിക്കുന്നത്. 59,494 രുപായാണ് ചിലവിനത്തില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ 2015 ഏപ്രില്‍ 20ന് ഓഡിറ്റ്സംഘം നടത്തിയ ഭൗതിക പരിശോധനയില്‍ ഇപ്രകാരം ഒരുഭിത്തിയുടെ നിര്‍മ്മാണം കണ്ടെത്തെനായില്ല. മാത്രമല്ല സൈഡ്ഭിത്തി നിര്‍മ്മിക്കേണ്ടതായി പറയുന്ന വശത്ത് മൈതാനത്തേക്കാള്‍ ഉയര്‍ന്ന വസ്തുക്കളും അവയില്‍ വലിയ വീടുകളും മൈതാനത്തിനോട് ചേര്‍ന്ന ഭാഗത്ത് മതിലുകളും കണ്ടെത്തി. ഇതില്‍ നിന്നും ഈ ഭാഗത്ത് മൈതാനം സംരക്ഷിക്കാന്‍ സൈഡ്ഭിത്തി നിര്‍മ്മിക്കേണ്ട യാതെരു ആവശ്യവും ഉണ്ടായിരുന്നില്ലെന്നും അപ്രകാരം ഒരുനിര്‍മ്മാണം നടത്തിയിട്ടില്ലെന്നും വ്യക്തമാകുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇവിടെ സൈഡ്ഭിത്തി നിര്‍മ്മാണത്തിന്റെ പേരില്‍ അയല്‍വസ്തുക്കളുടെ മതില് നിര്‍മ്മിക്കാനുള്ള അടിത്തറ നിര്‍മ്മിച്ചതായി കണ്ടെത്തി.
വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാകത്തക്കവിധം മൈതാനം ഉയര്‍ന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരാശരി 70 സെന്റീമീറ്റര്‍ പൊക്കത്തില്‍ എര്ത്ത്ഫില്ലിംഗ് നടത്തി വെള്ളംകെട്ടി നില്‍ക്കാത്തവിധം മൈതാനം ഉയര്‍ത്തുന്നതിന് എസ്റ്റിമേറ്റില്‍ 4325 എം3 എര്‍ത്ത് ഫില്ലിംഗ് നടത്താനായിരുന്നുനിര്ദ്ദേശം. അളവ് പുസ്കപ്രകാരം 4165.40 എം3 രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭൗതിക പരിശോധനയില്‍ മൈതാനം ഇപ്പോഴും സമീപ വസ്തുക്കളേക്കാള്‍ താഴ്ന്ന അവസ്ഥയിലാണെന്ന് കണ്ടെത്തി. ഇതില്‍ നിന്നും അളവ് പുസ്തകപ്രകാരമുള്ള ഫില്ലിംഗ് നടത്തുകയുണ്ടായോയെന്ന് സംശയിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: