കട്ടപ്പന: കഞ്ചാവുമായി പിടിയിലായ പച്ചക്കറി വ്യാപാരിയെ റിമാന്‍ഡ് ചെയ്തു. അമലഗിരി ഉറുമ്പില്‍ സലികുമാര്‍(59)ആണ് കഴിഞ്ഞദിവസം ഷാഡോ പോലീസ് വിഭാഗമായ ഹൈറേഞ്ച് സ്പൈഡേയ്സ്ന്റെ പിടിയിലായത്. ഇയാളുടെ മകന് സനൂപ്(29) ഓടി രക്ഷപ്പെട്ടു. സലികുമാറും മകന് സനൂപും ചേര്‍ന്ന് പുഷ്പഗിരിയ്ക്ക് സമീപം നടത്തിയിരുന്ന പലചരക്ക്-പച്ചക്കറി കടയുടെ മറവിലാണ് കഞ്ചാവ് മൊത്തവിതരണം നടത്തിയിരുന്നത്.
ഇവരില്‍ നിന്നും 1.650 കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു. കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ച പോലീസ് അന്വേഷണത്തിനായി എസ് പി എ.വി ജോര്‍ജ്ജിന്റെ കീഴിലുള്ള ഹൈറേഞ്ച് സ്പൈഡേയ്സിനെ ഏല്‍പ്പിക്കുകയായിരുന്നു.
സിനിമാ ഷൂട്ടിങ്ങിനെന്ന വ്യാജേന പുഷ്പ്പഗിരിയില് കറങ്ങിയ ഷാഡോ പോലീസ് രണ്ട് തവണ ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങുകയും കൂടുതല്‍ കഞ്ചാവ് ആവശ്യപ്പെടുകയും ചെയ്തു. കഞ്ചാവ് എത്തിക്കാം എന്ന് അറിയിച്ച ഇവര്‍ പോലീസ് സംഘത്തോട് വിലയായി കിലോയ്ക്ക് 13,000 രൂപയും വാങ്ങി. രണ്ട് കിലോ കഞ്ചാവ് എത്തിക്കാം എന്ന് ഉറപ്പും നല്കി. ബുധനാഴ്ച്ച വൈകുന്നേരം അമലഗിരിയില്‍ പിക്ക് അപ്പ് വാനില്‍ എത്തിയ ഇവരെ പോല
ീസ് വാഹനം കുറുകെയിട്ട് തടയുകയായിരുന്നു. പോലീസ് സംഘത്തെ കണ്ട സനൂപ് പോലീസുകാരുടെ ശ്രദ്ധ തിരിച്ച ശേഷം ഓടി രക്ഷപ്പെട്ടെങ്കിലും സലികുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയോടയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: