ഇരിട്ടി : കീഴൂരില്‍ ബോംബു സ്പോടനം നടന്നതിനെ തുടര്‍ന്ന് ഇരിട്ടി മേഖലയില്‍ പോലീസും ബോംബ് ഡോഗ് സ്ക്വാഡുകളും ആയുധങ്ങള്‍ക്കും ബോംബുള്ക്കുമായി പരിശോധന നടത്തി. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.
ബുധനാഴ്ച രാത്രി 11 മണിയോടെ ആണ് കീഴൂര്‍ വാഴുന്നവേഴ്സ് യുപി സ്കൂളിനു മുന്‍വശത്തായി റോഡില്‍ സ്ഫോടനം നടന്നത്. രണ്ട് ബോംബുകളാണ് എറിഞ്ഞു പൊട്ടിച്ചത്. വിവരമറിയിച്ചതിനെത്തുടര്‍ന്നു ഇരിട്ടി സിഐ സജേഷ് വാഴാളപ്പിലിന്റെയും എസ്ഐ സുധീര്‍ കല്ലന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ചു. ഒന്ന് ഉഗ്ര ശേഷിയുള്ള സ്റ്റീല്‍ ബോംബും മറ്റേത് പ്ലാസ്റ്റിക് ബോംബുമാണെന്നു പോലീസ് പറഞ്ഞു.
ബോബ് സ്ഫോടനത്തെ തുടര്‍ന്ന് കീഴൂര്‍, ഇരിട്ടി ഹൈസ്കൂള്‍ ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങള്‍, വള്ളിയാട് തുടങ്ങിയ സ്ഥലങ്ങളിലെ വിജനമായ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസും ബോംബ് സ്ക്വാഡും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യാപകമായ പരിശോധന നടത്തി. രാവിലെ 9 മണിയോടെ തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടു. ഇരിട്ടി, കരിക്കോട്ടക്കരി, ആറളം, ഉളിക്കല്‍ എന്നീ സ്റ്റേഷനുകളിലെ എസ്ഐ മാര്‍ റയിഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: