കണ്ണൂര്‍: ജില്ലയിലെ റേഷന്‍ കാര്‍ഡ് പരാതിയുടെ വിചാരണ പഞ്ചായത്ത്, നഗരസഭാ ഓഫീസുകളിലേക്ക് മാറ്റി. ഇന്ന് മുതല്‍ തീയ്യതി അനുവദിച്ച കാര്‍ഡ് ഉടമകള്‍ അതത് പഞ്ചായത്ത് ഓഫീസിലാണ് ഹാജരാകേണ്ടതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ മാറ്റം. പരാതി നല്‍കിയവര്‍ക്ക് അനുവദിച്ച തീയ്യതികളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ വിചാരണക്ക് ഹാജരാകണം. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, റേഷനിങ്ങ് ഇന്‍സ്പെക്ടര്‍, വില്ലേജ് ഓഫീസര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പരാതി പരിശോധിക്കുന്നത്. അപേക്ഷയോടൊപ്പം ഹാജരാക്കാന്‍ കഴിയാതിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിചാരണ സമയത്ത് സമര്‍പ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
4ന് മാടായി, അഴീക്കോട്, എടക്കാട്, പെരളശ്ശേരി, കല്ല്യാശ്ശേരി പഞ്ചായത്തുകളിലെ ഹിയറിങ്ങ് പഞ്ചായത്ത് ഓഫീസുകളില്‍ രാവിലെ 10 മണിക്ക് നടക്കുമെന്ന് കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: