അനൂപ് നായര്‍, ചങ്ങനാശേരി കത്തിലൂടെ ഉന്നയിച്ച ‘ക്രിസ്ത്യാനിയെക്കാള്‍ താണതോ നായര്‍’ (ജന്മഭൂമി- 02-11-2016) എന്ന സംശയം പലരുടേതുമാണ്. ‘മാപ്പിള’ എന്ന വാക്കുണ്ടായത് ഫാദര്‍ ജോസഫ് ഇലഞ്ഞിമറ്റം വാദിക്കുന്നതുപോലെയൊന്നുമല്ല.
വിദേശരാജ്യങ്ങളുമായി പ്രാചീനകാലം മുതല്‍ വ്യാപാരബന്ധം ഉണ്ടായിരുന്ന നാടാണ് കേരളം. ഇവിടെനിന്ന് തേക്കുതടിയും സുഗന്ധദ്രവ്യങ്ങളുമൊക്കെ വന്‍തോതില്‍ ബാബിലോണിയയിലേക്കും മറ്റും കൊണ്ടുപോയിരുന്നു.
പായ്ക്കപ്പലുകളിലായിരുന്നു ഇൗ ചരക്ക് കടത്തല്‍. കപ്പലുകള്‍ക്ക് വന്നുപോകാന്‍ കാലവര്‍ഷക്കാറ്റിനെ ആശ്രയിക്കണമായിരുന്നു. ഒരിക്കല്‍ ചരക്കെടുക്കാനെത്തിയവര്ക്ക് പിന്നീട് തിരിച്ചുപോകണമെങ്കില്‍ പത്ത് മാസമെങ്കിലും കാത്തിരിക്കണമായിരുന്നു.
ഈ കാലയളവില്‍ അന്യരാജ്യക്കാരും അന്യമതസ്ഥരുമായ വ്യാപാരികള്‍ ഇവിടെ ദീര്‍ഘകാലം താമസിക്കും. ഇതിനിടെ തദ്ദേശീയരായ സ്ത്രീകളുമായി ബന്ധവും സ്ഥാപിക്കും. കാലവര്‍ഷക്കാറ്റ് വന്നാല്‍ ഈ ബന്ധത്തിലുണ്ടാകുന്ന മക്കളെ കാണാതെ വ്യാപാരികള്‍ തിരിച്ചുപോകും. കുട്ടികള്‍ ‘മാപിള്ള’, മാതാവിന്റെ കുഞ്ഞായി വളരും. ഇവരാണ് ‘മാപ്പിള’യായത്.
ഇലഞ്ഞിമറ്റം പറയുന്നതുപോലെ ‘മഹാപിള്ള’യല്ല ‘മാപ്പിള’ എന്ന വാക്കിന്റെ അടിസ്ഥാനം. ചരിത്രം വളച്ചൊടിച്ച് ഇല്ലാത്ത മഹത്വം ഘോഷിക്കുന്നത് ഭോഷ്കാണ്.
മോഹനന്‍നായര്‍, കായംകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: