ലോകത്തിന്റെ പൊതുരക്ഷ നിത്യശാന്തിയാകുന്നു. ഇതു വ്യാപരിപ്പിക്കുന്നതിന് മനുഷ്യജന്മം എടുത്തിരിക്കുന്ന ആരും കടപ്പെട്ടിരിക്കുന്നു. കാരണം, ഈശ്വരന്റെ സ്വയംപ്രകാശമാകുന്ന ആത്മാക്കള്‍ ഓരോരു ത്തരും തന്നത്താന്‍ സ്വയംപ്രകാശമായിത്തീരണം. ഇപ്പോള്‍ ഇവര്‍ ഈശ്വരനെ ബന്ധിച്ചും ഈശ്വരന് അവരെ ബന്ധിച്ചും നിലകൊള്ളുമ്പോള്‍ എല്ലാം ഈശ്വരന് എന്ന നിലയില്‍ പരസ്പരം അറിവാനും പ്രവര്‍ത്തിപ്പാനും ആനന്ദം അനുഭവിക്കുവാനും സാധിക്കുന്നു.
അവതാരം എന്നു പറഞ്ഞാല്‍ കളങ്കത്തെ നീക്കി നിഷ്കളങ്കത്തെയും അധര്‍മ്മത്തെ നീക്കി ധര്‍മ്മത്തെയും ഓരോ ആത്മാക്കളിലും പരിശീലിപ്പിക്കുക അഥവാ രൂപാന്തരപ്പെടുത്തുക എന്നാകുന്നു. വെളിച്ചത്തെക്കൊണ്ട് ഇരുട്ടിനെ പകലാക്കുകയെന്നല്ലാതെ സ്വതേ ഇരുട്ടിനെക്കൊണ്ട് വെളിച്ചം ഉണ്ടാകുന്നില്ല. എന്നാല്‍ വെളിച്ചംതന്നെയാണ് ഇരുട്ട്. ഇരുട്ടു തന്നെയാണു വെളിച്ചം. മനുഷ്യജന്മത്തിന്റെ ഉള്‍ക്കാമ്പായി നിലകൊള്ളുന്ന ജഗല്ഗുരുവത്രെ മനുഷ്യാത്മാക്കളുടെ വെളിച്ചം. അങ്ങനെ വന്നാല്‍ വെളിച്ചവും ഇരുട്ടും ഒന്നെന്നു കാണാം. അതുകൊണ്ട് നമ്മുടെ നിയമം ആര്‍ക്കും അത്യന്താപേക്ഷിതമാകുന്നു.
അനിത്യമായ ഈ ലോകം സൃഷ്ടിക്കുന്നതിനുമുമ്പ് നിത്യമായ ആത്മാക്കളെ സൂക്ഷിച്ചിരുന്നിടം ഗുരുവും തന്റെ സ്വയംപ്രകാശവുമായിരുന്നു. സൂര്യന് ഇരുട്ടിനെ തന്റെ സ്വയംപ്രകാശമാക്കി ത്തീര്‍ക്കുവാന്‍ കഴിയുമല്ലോ? ഈ ലോകത്തില്‍ ആത്മാക്കള്‍ ജനിച്ചും മരിച്ചും പോകുന്നതുതന്നെ അവര്‍ക്കു നരകം. ഗുരുവിന്റെ ആവിര്ഭാവത്തില് രൂപാന്തരത്താല്‍ വിശേഷിപ്പിക്കുന്നത് സ്വര്‍ഗ്ഗം. ആ ലോകസ്വര്ഗ്ഗം നിലനിര്‍ത്തുന്നതിന് ഈ ലോകമാകുന്ന ഒരു സ്വര്‍ഗ്ഗം കൂടി ആവശ്യമെന്നറിഞ്ഞ് സൃഷ്ടിച്ചതാണ് ഈ ലോകം. ആവശ്യമില്ലെന്നു വന്നാല്‍ ഇഹം നരകവുമാകുന്നു.
സമ്പാദകന്‍ : അഡ്വ: പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: