മൂവാറ്റുപുഴ: പുറമ്പോക്ക് ഭൂമിയില്‍ കെട്ടിടം പണിയുകയും ടവര്‍ നിര്‍മ്മിക്കുകയും ചെയ്ത് സംഭവം അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ- കാളിയാര്‍ റൂട്ടില്‍ വണ്ണപ്പുറത്ത് റോഡ് പുറമ്പോക്ക് തദ്ദേശവാസികളായ ചെമ്പകത്തിനാല്‍ മത്തായി കുര്യാക്കോസ്, ഭാര്യ മേരി എന്നിവര്‍ ചേര്‍ന്നാണ് അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്. പ്രതികളുടെ കൈവശമുള്ള പട്ടയഭൂമിയോട് ചേര്‍ന്നുകിടക്കുന്ന പുറമ്പോക്ക് ഭൂമി പട്ടയം ലഭിച്ചതായി തെറ്റിദ്ധരിപ്പിച്ചാണ് നിര്‍മ്മാണം നടത്തിയത്. കെട്ടിടം വില്‍പ്പന നടത്തിയതും വാടകയ്ക്ക് കൊടുത്തും മൊബൈല്‍ടവറുകള്‍ സ്ഥാപിച്ചതിലൂടെ പ്രതിമാസം 25,000 രൂപ വാടകയിനത്തില്‍ ലഭിക്കുന്നുണ്ടെന്നാണ് പരാതിയില്‍ പറയുന്നു. ജനശക്തി സംസ്ഥാന സെക്രട്ടറി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്.
വണ്ണപ്പുറം മുന്‍പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റിന്, മുന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സണ്ണി കളപ്പുര, മുന്‍ പഞ്ചായത്ത് സെക്രട്ടറി ഗീത, മുന്‍ ആര്‍ഡിഒ വിനോദ്, തൊടുപുഴ തഹസില്‍ദാര്‍, വണ്ണപ്പുറം വില്ലേജ് ഓഫീസര്‍, കരിമണ്ണൂര്‍ പൊതുമരാമത്ത് അസി.എഞ്ചിനീയര്‍, തൊടുപുഴ സബ് രജിസ്ട്രാര്‍, വണ്ണപ്പുറം പഞ്ചായത്ത് മുന്‍ സെക്രട്ടറി അബ്ദുള്‍ സമദ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിയുടെ കയ്യിലെത്തിച്ചേരുന്നതിന് കാരണമെന്നും പറയുന്നു. ഡിസംബര്‍ 14ന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് നല്കുവാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇടുക്കി വിഎസിബി ഡിവൈഎസ്പിയ്ക്കാണ് അന്വേഷണം ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: