മലപ്പുറം: കളക്ടറേറ്റ് വളപ്പ് സ്ഫോടനത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നത് സംഭവ സ്ഥലത്ത് നിന്നും ലഭിച്ച പെന്‍ഡ്രൈവ് കേന്ദ്രീകരിച്ച്. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി. ടി. ബാലന്റെ നേതൃത്വത്തിലുള്ള അന്വേഷിക്കുന്നത്.
സ്ഫോടനത്തിന് മുമ്പ് കാറിന് സമീപത്ത് സംശയാസ്പദമായി ഒരാളെ കണ്ടെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ രേഖചിത്രം തയ്യാറാക്കാനുള്ള നടപടികളും ആരംഭിച്ചു.
ലഘുലേഖയില്‍ നിന്നും പെന്‍ഡ്രൈവില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളുടെയും വിവരണങ്ങളുടെയും അടിസ്ഥാനത്തില്‍ ഇതരസംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിക്കും.
മൈസൂര്‍, ചിറ്റൂര്‍, കൊല്ലം സ്ഫോടനങ്ങള്‍ അന്വേഷിക്കുന്ന സംഘത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഇന്നലെ എഡിജിപി ആര്. ശ്രീലേഖ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ആന്ധ്രപ്രദേശില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘവും സ്ഥലത്തെത്തിയിരുന്നു.
ആന്ധ്രയിലെ ചിറ്റൂരില്‍ നടന്ന സ്ഫോടനത്തിന് മലപ്പുറം സംഭവവുമായി സാമ്യമുള്ളതായി നേരത്തെ വ്യക്തമായിരുന്നു.
കഴിഞ്ഞ ദിവസം എന്‍ഐഎ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. എന്‍ഐഎയുടെ തെളിവെടുപ്പ് തുടരും. കൂടുതല്‍ തെളിവെടുപ്പിനും വിവര ശേഖരണത്തിനും ശേഷമായിരിക്കും ദേശീയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: