ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നുളള ബ്രിട്ടീഷ് പിന്മാറ്റം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സര്‍ക്കാരല്ലെന്ന് ലണ്ടന്‍ ഹൈക്കോടതി. പാര്‍ലമെന്റാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. കോടതിയുടെ നടപടി യൂണിയനില്‍ നിന്നുളള പിന്മാറ്റ പ്രക്രിയ വൈകാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.
യൂറോപ്യന്‍ യൂണിയന്റെ ലിസ്ബണ്‍ കരാറിലെ അമ്പതാം വകുപ്പ് ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി തെരേസാ മേയ്ക്ക് എക്സിക്യൂട്ടീവ് അധികാരം ഉപയോഗിക്കാനാകില്ലെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയുടെ ഇടപെടലില്‍ സര്‍ക്കാരിന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാം. എന്നാല്‍ ഇക്കാര്യത്തില്‍ കോടതി വ്യക്തത വരുത്തിയിട്ടില്ല.
കോടതി നടപടി പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വിജയമാണെന്ന് കേസിലെ കക്ഷിയായ ഗ്രെഹാം പെഗ്നി പറഞ്ഞു. ഹൗസ് ഓഫ് കോമണ്‍സിലെ ഭൂരിപക്ഷം അംഗങ്ങളും യൂണിയനില്‍ തുടരുന്നതിന് വേണ്ടി പ്രചാരണ രംഗത്തുണ്ടായിരുന്നവരാണ്. ജൂണിലാണ് യൂണിയന് വിട്ട് പോകുന്നതിനുളള ഹിതപരിശോധന നടന്നത്.
കോടതി ഇടപെടലിലൂടെ തീരുമാനം അട്ടിമറിക്കാനുളള സാധ്യത വിലയിരുത്തുന്നുണ്ട്. അതിന് കഴിഞ്ഞില്ലെങ്കിലും കാലതാമസമെങ്കിലും ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: