ലഖ്നൗ: യുപി ഗ്രേറ്റര്‍ നോയ്ഡയിലെ കരോളി ഗ്രാമത്തില്‍ ഒരു വീട്ടിലേക്ക് ഇരച്ചുകയറിയ പോലീസ് വേഷമണിഞ്ഞ ആറു കവര്‍ച്ചക്കാര്‍ മൂന്നു സ്ത്രീകളെ കൂട്ടമാനഭംഗത്തിന് ഇരയാക്കി, വീട് കൊള്ളടിയടിച്ച് രക്ഷപ്പെട്ടു.
ഇഷ്ടികച്ചൂളയിലെ ജോലിക്കാരാണ് ഇരയായ സ്ത്രീകള്‍. രാത്രി പന്ത്രണ്ടരയോടെ വീട്ടിലെത്തിയവര്‍ വാതിലില്‍ മുട്ടിവിളിച്ചു. വീട്ടില്‍ വ്യാജമദ്യമുണ്ടോയെന്ന് പരിശോധിക്കാനെത്തിയ പോലീസുകരാണെന്ന് പറഞ്ഞു.
ഭയന്ന അവര്‍ വാതില്‍ തുറന്നു. വീട്ടിലേക്ക് പാഞ്ഞുകയറിയ കവര്‍ച്ചക്കാര്‍ പുരുഷന്മാരെ കെട്ടിയിട്ടു. അവിടെയുണ്ടായിരുന്ന 20,000 രൂപയും കോഴികളും അടക്കം സകലതും എടുത്തു.
തുടര്‍ന്ന് സ്ത്രീകളെ മാറിമാറി മാനഭംഗത്തിന് ഇരയാക്കി. പരാതിയെത്തുടര്‍ന്ന് കേസ് എടുത്ത് അന്വേഷണം തുടങ്ങി. കവര്‍ച്ചക്കാരുടെ കൈയില്‍ നാടന്‍ തോക്കുകളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: