കോഴിക്കോട്: ഗുജറാത്തില്‍ മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് സുവര്‍ണ്ണകാലമാണെന്ന് ഗുജറാത്ത് ന്യൂനപക്ഷ ധന-വികസന കോര്പ്പറേഷന് ചെയര്‍മാനും ന്യൂനപക്ഷ മോര്‍ച്ച ഗുജറാത്ത് സംസ്ഥാന അദ്ധ്യക്ഷനുമായ സൂഫി എം.കെ. ചിറ്റ്സി ‘ജന്മഭൂമി’യോട് പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം, മോദിയുടെ ഭരണത്തിനു മുമ്പ് വരെ, എല്ലാ മാസവും വര്‍ഗീയ ലഹളകളും കലാപങ്ങളും ഉണ്ടാകമായിരുന്നു. 13 വര്‍ഷമായി ഗുജറാത്തില്‍ വര്‍ഗീയ സംഘര്‍ഷം പോലും ഉണ്ടായിട്ടില്ല. കര്‍ഫ്യൂ എന്താണെന്ന് ഇന്ന് കുട്ടികള്‍ക്ക് അറിയില്ല. ഗുജറാത്തിലെ മുസ്ലിങ്ങള്‍ സന്തുഷ്ടരാണ്. വിദ്യാഭ്യാസ പരമായും സാമ്പത്തികമായും അവര്‍ ഇന്ന് വളരെ മുന്നിലാണ്.
75 % മുസ്ലിങ്ങളും അഭ്യസ്തവിദ്യരാണ്. 9 % മുസ്ലിങ്ങള്‍ ഗവ. ഉദ്യോഗസ്ഥരാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഇത് യഥാക്രമം 45 %, 2% ആയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 245 മുസ്ലിം കൗണ്‍സിലര്‍മാര്‍ ഗുജറാത്ത് ബിജെപിയില്‍ ഉണ്ട്. സംസ്ഥാനത്ത് അഞ്ചില്‍ ഒരു മുസ്ലിം ബിജെപിക്കാണ് വോട്ടുചെയ്തത്, അദ്ദേഹം പറഞ്ഞു.
പൊതു സിവില്‍ നിയമം എന്നത് മുസ്ലിങ്ങള്‍ക്ക് മാത്രം ബാധകമായ കാര്യമല്ല. ഭാരതത്തില്‍ തന്നെ പല മതങ്ങളിലും പല പ്രദേശങ്ങളിലും വ്യത്യസ്തമായ ആചാര വിശേഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് തീര്‍ത്തും ഇല്ലാതാക്കാന്‍ സാധിക്കില്ല. എന്നാല്‍ മത വിശ്വാസത്തിന്റെ പേരില്‍ ഏതെങ്കിലും ഒരു വിഭാഗത്തിനോട് അനീതി കാട്ടുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. മുത്തലാഖ് വിഷയത്തില്‍ മുസ്ലിം സമുദായത്തില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. മുത്തലാഖ് ഇസ്ലാമിക വിരുദ്ധവും ഖുറാന് വിരുദ്ധവുമാണെന്ന് വിശ്വസിക്കുന്ന നിരവധി പേരും ഇസ്ലാമിലുണ്ട്. അതുകൊണ്ട് പൊതു സിവില്‍ നിയമ കാര്യത്തില്‍ എടുത്തുചാടി തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നില്ല. എല്ലാവരേയും വിശ്വാസത്തിലെടുക്കും.
സ്വകാര്യ സന്ദര്‍ശനത്തിന് കോഴിക്കോട് എത്തിയതാണ് ചിറ്റ്സി. കര്‍ണാടക ന്യൂനപക്ഷ മോര്‍ച്ച വൈസ് പ്രസിഡന്റ് റഹിം ഉച്ചില്, മംഗലാപുരം മണ്ഡലം ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് അഷ്റഫ് ഹേരകല്, ന്യൂനപക്ഷ മോര്‍ച്ച കേരള സംസ്ഥാന എക്സി. അംഗം അലി പുത്തനത്താണി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിഷാല്‍ എന്നിവരും ഉണ്ടായിരുന്നു.
രണ്ടാം തവണയാണ് സൂഫി എം.കെ. ചിറ്റ്സി ഗുജറാത്ത് ന്യൂനപക്ഷ സാമ്പത്തിക വികസന കോര്പ്പറേഷന് ചെയര്‍മാനാകുന്നത്. സൂറത്ത് വഡോദര ദര്‍ഗയിലെ ആത്മീയ നേതാവാണ് സൂഫി പരമ്പരയില്‍പെട്ട ഇദ്ദേഹം. 1999 മുതല്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. നേരത്തെ ഹജ്കമ്മറ്റി ചെയര്‍മാനായിരുന്നു. ഭീകരവാദത്തിന് പകരം ഇസ്ലാമിന്റെ സൂഫി പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണമെന്നാണ് ചിറ്റ്സി പറയുന്നത്. മഹത്തായ സൂഫി പാരമ്പര്യത്തെ അവഗണിക്കാനാണ് മുഖ്യധാരാ മുസ്ലിം സംഘടനകളും മതേതര രാഷ്ട്രീയക്കാരും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: