ഇടുക്കി: സിപിഐക്കാരായ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനേയും കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിനെയും വിമര്‍ശിച്ച് ചീഫ് വിപ്പ് എം.എം. മണി.
മന്ത്രിമാരുടെ മണ്ടത്തരങ്ങള്‍ സര്‍ക്കാരിന് കുഴപ്പമുണ്ടാക്കുകയാണെന്ന് കര്‍ഷക സംഘം ജില്ലാ സമ്മേളനത്തില്‍ മണി പറഞ്ഞു. സംസ്ഥാനത്തെ പ്രശ്നങ്ങളെ കുറിച്ച് ധാരണയില്ലാത്തവരാണ് ഭരിക്കുന്നത്. ചില മന്ത്രിമാര്‍ക്ക് വിവരക്കേടാണ്. പ്രത്യേകിച്ച് റവന്യൂമന്ത്രി. കാസര്‍കോട്ടെ പ്രശ്നങ്ങളല്ലാതെ മറ്റൊന്നും റവന്യൂമന്ത്രിക്കറിയില്ല. ഇടുക്കി ജില്ലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ മന്ത്രി ശ്രമിക്കുന്നുമില്ല. ഇടുക്കിയുടെ കാര്യങ്ങളില്‍ വിവരക്കേട് പറയുകയാണ്.
കൃഷി മേഖലയിലും പ്രശ്നങ്ങളുണ്ട്. എല്‍ഡിഎഫ് വരും എല്ലാംശരിയാകും എന്നായിരുന്നു എല്‍ഡിഎഫ് മുദ്രാവാക്യം. എന്നാല്‍ ഇതുവരെ ഇടുക്കിയില്‍ ഒന്നും ശരിയായിട്ടില്ല. മണി പറഞ്ഞു. ഇടത് പക്ഷത്തിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതാണ് സിപിഐക്കെതിരെ ആഞ്ഞടിക്കാന്‍ എം.എം മണിയെ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: