ലോകത്തേറ്റവും വലിയ ദൂരദര്‍ശിനിയുടെ നിര്‍മ്മാണം രണ്ടു വ്യാഴവട്ടമെടുത്ത് നാസ പൂര്‍ത്തിയാക്കി. ദ ജെയിംസ് വെബ് സ്പേസ് ടെലിസ്ക്കോപ്പ്, 26 വര്‍ഷമായ ഹബ്ബിള്‍ സ്പേസ് ടെലിസ്ക്കോപ്പിന്റെ പിന്‍ഗാമിയായിരിക്കും.
2018 ഒക്ടോബറില്‍ ഈ ദൂരദര്‍ശിനി ഫ്രഞ്ച് ഗയാനയില്‍ നിന്ന് ഏരിയന്‍ 5 റോക്കറ്റില്‍ വിക്ഷേപിക്കും. നിര്‍മ്മാണം പൂര്‍ത്തിയായ ഇത് പ്രവര്‍ത്തന ക്ഷമമോയെന്ന് ഇനി പരിശോധിക്കും. നൊബേല്‍ സമ്മാന ജേതാവും വെബ് സീനിയര്‍ പ്രൊജക്ട് സയന്റിസ്റ്റുമായ ജോണ്‍ മേഥര്‍ പറഞ്ഞു. പുതിയ ദൂരദര്‍ശിനി ഹബ്ബളിനേക്കാള് ശക്തമാണ്.ചന്ദ്രന്റെ അത്രയും അകലത്തുള്ള തേനീച്ചയെപ്പോലും കൃത്യമായി കാണാന്‍ ഇതുകൊണ്ട് കഴിയും.
പ്രധാന കണ്ണാടി
ആറര മീറ്റര്‍ വലിപ്പം. അഷ്ടകോണുകളുള്ള 18 കണ്ണാടികള്‍ ചേര്‍ത്താണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. റോക്കറ്റില്‍ വിക്ഷേപിക്കുമ്പോള്‍ ഇതിന് ഒരു കുഴപ്പവും വരില്ലെന്ന് ഉറപ്പാക്കാനുള്ള പരീക്ഷണമാണ് ഇനി നടത്താനുള്ളത്.പ്രപഞ്ചത്തിന്റെ വിദൂരതയിലുള്ള വസ്തുക്കള്‍ നീരക്ഷിക്കാനാകും ഇത് ഉപയോഗിക്കുക. 57 കോടി രൂപ( 8.7 ദശലക്ഷം ഡോളര്‍)യാണ് ചെലവ്.
നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും കനേഡിയന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: