ഒരു റാങ്ക് ഒരു പെന്‍ഷന്റെ പേരില്‍ നടക്കുന്ന വിവാദം അനാവശ്യമാണെന്നും പദ്ധതി കേന്ദ്രം കൃത്യമായി നടപ്പാക്കിയിട്ടുണ്ടെന്നും നൂറുകണക്കിന് വിമുക്ത ഭടന്മാര്. വിവാദത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇതില്‍ രാഷ്ട്രീയക്കളിയുണ്ടെന്നും അവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിച്ചു. ചില പ്രതികരണങ്ങള്‍
കേണല്‍ അജിത് ഭിണ്ഡര്‍: ഒരു റാങ്ക് ഒരു പെന്ഷന് 99 ശതമാനം നടപ്പാക്കിയതാണ്. പ്രശ്നങ്ങള്‍ വലിയൊരവോളം പരിഹരിക്കുകയും ചെയ്തു. എന്തിനാണൊരു വിമുക്ത ഭടന് പെന്‍ഷന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്നത്. കോണ്‍ഗ്രസിന്റെയും ആംആദ്മി പാര്‍ട്ടിയുടേയും വൃത്തികെട്ട കളികളാണ് തെളിയുന്നത്.
രാജേന്ദ്രന് ശിവന് പിള്ള: 30 വര്‍ഷം വിമുക്ത ഭടന്മാര് മുറവിളി കൂട്ടിയിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കാത്ത ഒരു റാങ്ക് ഒരു പെന്ഷന് ആണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. വിമുക്ത ഭടനായ എനിക്ക് 3700 രൂപ നേട്ടമുണ്ട്. ആദ്യ കുടിശിക 19,000 രൂപ ഒന്‍പത് മാസം മുമ്പ് ലഭിച്ചു. സപ്തംബര്‍ മാസം രണ്ടാമത്തെ കുടിശിക 19,000 രൂപയും ലഭിച്ചിട്ടുണ്ട്. പന്ത്രണ്ടായിരം രൂപ പെന്ഷന് ഉണ്ടായിരുന്ന എനിക്ക് ഇന്ന് 16,300 രൂപ ലഭിക്കുന്നുണ്ട്. എന്നിട്ടും മോദിയെ ചീത്തവിളിക്കാന്‍ വേണ്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കണ്ടപ്പോള്‍ പകച്ചുപോയി എന്റെ വാര്‍ദ്ധക്യം.
കേണല്‍ സതീഷ്.ബി. പുരി: 1990ല്‍ ലഫ്. കേണലായി സൈന്യത്തില്‍ നിന്നും വിരമിക്കുമ്പോള്‍ എനിക്ക് ലഭിച്ച പെന്ഷന് 2113 രൂപയാണ്. എന്നാല്‍ നിലവില്‍ എനിക്ക് ലഭിക്കുന്നത് 31,713 രൂപയാണ്. 1990ല്‍ 2113 രൂപ ലഭിച്ചത് ക്രമാനുഗത കണക്കനുസരിച്ചാണെങ്കില്‍ കേവലം 13690 രൂപ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ.
മേജര്‍ ദേവേന്ദ്ര: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നുണയനാണ്. എനിക്ക് ഇതുവരെ ഒആര്‍ഒപി വഴി രണ്ട് തവണയായി കുടിശിക തുക ലഭിച്ചു കഴിഞ്ഞു. ഇത്തരം നാടകങ്ങള്‍ ആവസാനിപ്പിക്കൂ, എന്നിട്ട് ദല്‍ഹിയിലെ ഭരണകാര്യങ്ങള്‍ ശ്രദ്ധിക്കൂ.
വേലായുധന്, കളരിക്കല്‍(പൂര്‍വ സൈനിക് സേവാ പരിഷത്ത്
സംസ്ഥാന ജനറല്‍ സെക്രട്ടറി): ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്നങ്ങളേയുള്ളു. പട്ടാളക്കാരന് നിരാശപ്പെടേണ്ടതോ, മരിക്കേണ്ടതോ ആയ സാഹചര്യമില്ല. ഇപ്പോഴുണ്ടായിട്ടുള്ളത് രാഷ്ട്രീയ പ്രേരിതമാണ്. മരിച്ച ജവാന് പെന്ഷന് കിട്ടിയിട്ടില്ലെങ്കില്‍ പരാതിപ്പെടാന്‍ ബാങ്ക്, സൈനിക ബോര്‍ഡ് തുടങ്ങിയ ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ടായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുള്ളവര്‍ക്കായി സൈനിക വകുപ്പ് പ്രത്യേക ക്യാമ്പ് നടത്തുന്നുണ്ട്. ഈ മാസം 13 ന് കോഴിക്കോട് വേദവ്യാസ സ്കൂളിലാണ് ഈ ക്യാമ്പ്.
കേണല്‍ ഗോപി എം നായര്‍ (കോഴിക്കോട്): ജവാന് മരിച്ചതില്‍ അതിയായ ദുഃഖമുണ്ട്. അതോടൊപ്പം ഖേദവും. 24 വര്‍ഷം സൈനിക സേവനം ചെയ്തൊരാള്‍ സാമ്പത്തിക പ്രശ്നത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തു എന്നത് വിശ്വസിക്കാനാകുന്നില്ല. ഒരുപാട് അഗ്നിപരീക്ഷണങ്ങള്‍ തരണം ചെയ്തവരാണ് സൈനികര്‍.
മരിച്ച സുബേദാര്‍ക്ക് നിലവില്‍ 25,000 രൂപ പെന്ഷന് കിട്ടുന്നുണ്ട്. ഏതാണ്ട് 6000 രൂപയുടെ വര്‍ദ്ധനവാണ് ലഭിക്കാതിരുന്നത്. നിസ്സാരമായ തുകക്ക് വേണ്ടി അദ്ദേഹം ആത്മഹത്യ ചെയ്തു എന്നത് ഖേദകരമാണ്. ആത്മഹത്യയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണ്.
സുബോധ് കെ ശ്രീവാസ്തവ: എന്റെ ഭര്‍ത്താവിന്റെ പെന്ഷന് ഇരട്ടിയായി,.എന്താണ് കുഴപ്പം?
ബാനര്‍ജി വൈഷ്ണവി: എന്റെ സുഹൃത്തിന്റെ പിതാവിന്റെ പെന്ഷന് ഇരട്ടിയായി. പഞ്ചാബ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കോണ്‍ഗ്രസ് കളിയാണ്.
ശിഖാ ഭദ്രാചാര്യ: എന്റെ ഭര്‍ത്താവിന്റെ പെന്ഷന് ഇരട്ടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: