ന്യൂദൽഹി: ബലാത്സംഗത്തിനിരയായ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ബോളിവുഡ് നടന് സല്മാന് ഖാന് നിയമനടപടി നേരിടേണ്ടിവരും. മഹാരാഷ്ട്ര വനിതാ കമ്മീഷന് നടനെതിരായ പരാതിയില്‍ നടപടിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
സുല്‍ത്താന്‍ എന്ന സിനിമയെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു മാധ്യമത്തിന് നല്കിയ മറുപടിയിലാണ് സൽമാൻ ഖാൻ വിവാദ പരാമർശം നടത്തിയത്. 120 കിലോ ഭാഗം 10 തവണ പല ആംഗിളിലായി ദിവസേന ഉയര്‍ത്തിയിരുന്ന താന്‍ ഷൂട്ടിങ് കഴിയുമ്പോഴേക്കും ബലാത്സംഗം കഴിഞ്ഞ സ്ത്രീയെപ്പോലെയായിരിക്കുമെന്നാണ് സല്മാന് പറഞ്ഞത്.
തുടർന്ന് ഇതു സംബന്ധിച്ച് സല്മാന് ഖാന് വനിതാ കമ്മീഷന് നിരവധി തവണ നോട്ടീസ് നല്‍കിയെങ്കിലും കമ്മീഷന് മുന്‍പാകെ ഹാജരാകിയില്ല. ഇതിനു പുറമെ സല്മാന് ഖാന് കമ്മീഷന് നടപടിയെ വിമര്‍ശിക്കുകയും ചെയ്തു. ഇതോടെ നടനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാൻ കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: