തൃശൂര്‍: വടക്കാഞ്ചേരി പീഡനത്തില്‍ യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ പോലീസ് തുടങ്ങി. ആരോപണ വിധേയനായ ജയന്തന്റെ മൊഴിയും രേഖപ്പെടുത്തും. കേസില്‍ പോലീസിന്റെ വീഴ്ചയെക്കുറിച്ചും അന്വേഷിക്കും. അതേസമയം കേസ് ആദ്യം അന്വേഷിച്ച പേരാമംഗലം സിഐ ഉള്‍പ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകില്ല.
യുവതിക്ക് സൗകര്യപ്രദമായ സമയത്തും സ്ഥലത്തും വച്ച് പോലീസ് മൊഴിയെടുക്കും. കേസില്‍ ആരോപണവിധേയരായ ജയന്ത് അടക്കമുള്ളവരെ വിളിച്ചു വരുത്തി മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. തൃശൂര്‍ റേഞ്ച് ഐജി എം.ആര് അജിത് കുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം തൃശൂരില്‍ ചേര്‍ന്നിരുന്നു. സിറ്റി പോലീസ് കമ്മിഷണറും ഗുരുവായൂര്‍ എസിപി ശിവദാസനും നേരത്തെ കേസ് അന്വേഷിച്ചിരുന്ന പേരാമംഗലം സിഐ മണികണ്ഠന് ഉള്‍പ്പടെയുള്ളവര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.
യോഗത്തിന്റെ ഐജി കേസ് സംബന്ധിച്ച മുഴുവന്‍ ഫയലുകളും വിളിച്ചു വരുത്തുകയും ചെയ്തു. ഫയലുകളുടെ പരിശോധനയില്‍ പേരാമംഗലം സിഐക്ക് വീഴ്ച പറ്റിയതായി കണ്ടെത്തുകയും ചെയ്തു. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട കേസില്‍ വേണ്ടത്ര ജാഗ്രത പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് മുന്നോട്ട് പോകാന്‍ പോലീസിനായില്ലെന്നും യോഗം വിലയിരുത്തി.
തുടര്‍ന്ന് കേസിന്റെ അന്വേഷണ ചുമതല ഗുരുവായൂര്‍ എസിപിക്ക് നല്കാന് തീരുമാനിക്കുകയും ചെയ്തു. പോലീസിനെതിരെ യുവതി ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളടക്കം അന്വേഷണത്തില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: