തിരുവനന്തപുരം: വടക്കാഞ്ചേരി സംഭവത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ മന്ത്രി എ.കെ ബാലന്, പ്രതിപക്ഷത്തിന് പരാതിയുണ്ടെങ്കില്‍ അത് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാമെന്ന് പറഞ്ഞത് പ്രതിപക്ഷ ബഹളത്തിനിടയാക്കി.
വടക്കാഞ്ചേരി പീഡനം വനിതാ എഡിജിപി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസില്‍ അന്വേഷണം അട്ടിമറിച്ചത് സിപിഎമ്മിന്റെ ഉന്നത പ്രാദേശിക നേതാക്കള്‍ പ്രതിയായതുകൊണ്ടാണ്.
കുറ്റവാളികള്‍ക്ക് സംരക്ഷണം നല്കുന്ന നിലയിലേക്ക് സിപിഎം അധപതിച്ചുവെന്നും ഇറങ്ങിപ്പോക്കിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: