ജയ്പൂര്‍: ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് നടുറോഡില്‍ വച്ച് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചു. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. ജോധ്പൂർ സ്വദേശിനിയായ ഫര്‍ഹ ഖാന് എന്ന യുവതിയെയാണ് ഭർത്താവ് ഇർഫാൻ ഖാൻ നടു റോഡിൽ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തിയത്.
വീടിന് മുൻപിലെ റോഡരികില്‍ ആളുകള്‍ക്ക് മുന്നിലാണ് തലാഖ് ചൊല്ലി ഇര്ഫാന് ഖാന് ബന്ധം വേര്‍പെടുത്തിയത്. എന്നാൽ ഇതിനെതിരെ യുവതി ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കുകയും സംഭവത്തില്‍ പ്രതിഷേധവുമായി ഭര്‍ത്താവ് ഇര്ഫാന് ഖാന്റെ വീട്ടിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. താന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് ഭര്‍ത്താവിനും കുടുംബത്തിനും തന്നോട് വൈരാഗ്യമുണ്ടായതെന്നും യുവതി പറയുന്നു.
ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് കടുത്ത പീഡനമാണ് തനിക്ക് സഹിക്കേണ്ടി വന്നതെന്നാണ് ഫര്ഹായുടെ ആരോപണം. വാമൊഴിയിലൂടെ തലാഖ് ചൊല്ലുന്നത് അനിഇസ്ലാമികമാണെന്നാണ് കരുതുന്നതെന്നും ഇതിനെതിരായി ശക്തമായ നിലപാടെടുക്കണമെന്നും ഫര്‍ഹാ ഖാന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: