പൂനെ: മുപ്പത്തിയഞ്ച് വർഷത്തോളം കളക്ടർമാർക്ക് വളയം പിടിച്ച ഡ്രൈവർക്ക് ആദരവ് നിറഞ്ഞതും കൗതുകമുണർത്തുന്നതുമായ യാത്രയയപ്പ് നൽകിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ അകോല കളക്ടർ ശ്രീകാന്ത്. കളക്ടറുടെ ഡ്രൈവറായി വിരമിക്കുന്ന ദിഗംബർ താക്കിനെ തന്റെ ഔദ്യോഗിക വാഹനത്തിൽ ഇരുത്തി സ്വയം ഡ്രൈവ് ചെയ്താണ് കളക്ടർ തന്റെ ആദരവും സ്നേഹവും ഡ്രൈവരോട് കാണിച്ചത്.
ബീക്കണ്‍ ലൈറ്റ് പിടിപ്പിച്ച ഔദ്യോഗിക വാഹനത്തിന്റെ പിന്‍സീറ്റിലാണ് ദിഗംബര്‍ താക്കിനെ കളക്ടര്‍ ഇരുത്തിയത്. ഒരു കല്യാണ വണ്ടി പോലെ അലങ്കരിച്ച കാറില്‍ യൂണിഫോം അണിഞ്ഞ ഡ്രൈവറെ പിന്നില്‍ കയറ്റി കാറോടിച്ചു പോകുന്ന കളക്ടറെ കണ്ടവരെല്ലാം ആദ്യം അമ്പരന്നു പോയി.
’35 വര്‍ഷം അദ്ദേഹം തന്റെ നാടിനെ സേവിച്ചു. ഓരോ ദിവസവും കളക്ടര്‍മാരെ സുരക്ഷിതരായി അവരുടെ ജോലിസ്ഥലങ്ങളിലെത്തിക്കാന്‍ അദ്ദേഹം നിഷ്കര്‍ഷ കാട്ടി. ഈ യാത്രയയപ്പു വേള അതിനുള്ള നന്ദിപ്രകടനത്തിന് ഉപയോഗിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു’ – കളക്ടര്‍ ശ്രീകാന്ത് പറഞ്ഞു.
18 കളക്ടര്‍മാരുടെ ഡ്രൈവറായി പ്രവര്‍ത്തിച്ച ദിഗംബര്‍ താക്കിന് അനുയോജ്യമായ യാത്രയയപ്പാണ് ശ്രീകാന്ത് നൽകിയത്. കീഴ് ജോലിക്കാരെ തരംതിരിവില്ലാതെ കാണുന്നയാളാണ് കളക്ടർ ശ്രീകാന്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: