കൊട്ടാരക്കര: പുത്തൂര്‍ പോലീസ് സ്റ്റേഷന് തൊട്ടുമുന്നില്‍ പെട്ടിക്കടകള്‍ കേന്ദ്രീകരിച്ച് പരസ്യമദ്യപാനം വ്യാപകമായിട്ടും പോലീസ് നടപടി എടുക്കിന്നില്ലെന്ന് ആക്ഷേപം. കിഴക്കേ ചന്തക്കകത്താണ് പോലീസ് സ്റ്റേഷനും ബിവറേജ് ഔട്ട്ലെറ്റും. 50 വാര അകലത്തില്‍ അഭിമുഖമായാണ് രണ്ടു സ്ഥാപനങ്ങളും നിലകൊള്ളുന്നത്. ബിവറേജില്‍ നിന്ന് മദ്യംവാങ്ങി സമീപത്തുള്ള കടകളിലാണ് പരസ്യമദ്യപാനം നടത്തുന്നത്. ഇവര്ക്കാവശ്യമായതെല്ലാം കടകളില്‍ കിട്ടും. മദ്യകുപ്പി തുറക്കുമ്പോള്‍ ഉണ്ടാകുന്ന ഗന്ധം പോലീസ് സ്റ്റേഷനിലേക്ക് വ്യാപിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നിട്ടും നിയമപാലകര്‍ക്ക് മിണ്ടാട്ടമില്ല.
മദ്യം വാങ്ങി അധികം വിലയ്ക്ക് മദ്യം വില്ക്കുന്നവരും പണം വാങ്ങി ക്യൂവില്‍ നിന്ന് മദ്യം വാങ്ങി നല്‍കുന്നവരും ചന്തക്കുള്ളില്‍ തമ്പടിച്ചിരിക്കുകയാണ്. ഇവിടുത്തെ ഔട്ട്ലെറ്റിനെക്കുറിച്ചും വ്യാപക പരാതികളാണ്. വില കുറഞ്ഞ മദ്യവും, അളവില്‍ കുറഞ്ഞ മദ്യവും വില്‍പ്പനക്കാര്‍ക്ക് കടത്തികൊടുക്കുന്നതായാണ് പ്രധാന പരാതി. വന്‍തിരക്കുള്ള ഇവിടെ ക്യൂ നിന്ന് മദ്യം വാങ്ങാന്‍ നില്‍ക്കുന്നവരെ അധിക്ഷേപിക്കുകയും ബാലന്‍സ് തുക നല്കാതിരിക്കുന്നതും പതിവാണ്. ഇതുമൂലമുണ്ടാകുന്ന സംഘര്‍ഷങ്ങളും പതിവായിരിക്കുന്നു. കൂലിപ്പണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ എത്തുന്ന തൊഴിലാളികളെ അകാരണമായി പിടികൂടി പെറ്റി അടിക്കുന്നതും ഇവിടെ പോലീസിന്റെ വിനോദമാണ്. എന്നാല്‍ പരസ്യമദ്യപാനം കണ്ടതായി നടിക്കുന്നുമില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ഉന്നതപോലീസ് അധികാരികള്‍ക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: