കളമശേരി: പെരിയാറില്‍ കുട്ടി മുങ്ങിമരിച്ച സംഭവത്തില്‍ നഴ്സറിയിലെ കന്യാസ്ത്രീകളുള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റെല്ല മേരീസ് കോണ്‍വെന്റ് നഴ്സറിയിലെ സിസ്റ്റര്‍മാരായ രമ്യ (25), മരിയ തങ്കം (24), ആയ കുഞ്ഞമ്മ പാപ്പച്ചന് (59) എന്നിവരെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. നഴ്സറി പോലീസ് അടച്ചുപൂട്ടി. കയിന്റിക്കരയില് വലിയമാക്കല്‍ വീട്ടില്‍ രാജേഷ്-രശ്മി ദമ്പതികളുടെ മകന് ആദവ് (രണ്ട്)ണ് മരിച്ചത്.
വെള്ളം കുടിച്ചാണ് മരണമെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. കോണ്‍വെന്റിലെ തുറന്നു കിടന്ന ഗേറ്റിലൂടെ കുട്ടി പുറത്ത് ഇറങ്ങി കടവിലേക്ക് പോയിയെന്നാണ് നഴ്സറിയിലുള്ളവര് പറഞ്ഞത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേത്യത്വത്തില്‍ ഇന്നലെ രാവിലെ പാതാളം കവലയില്‍ നിന്നും കോണ്‍വെന്റിലേക്ക് മാര്‍ച്ച് നടന്നു.
പോലീസ് കോണ്വെറ്റിനു സമീപം മാര്‍ച്ച് തടഞ്ഞു. രണ്ട് മണിക്കൂറോളം റോഡ് ഉപരോധിച്ചു. മാര്‍ച്ച് ഏലൂര്‍ നഗരസഭ ചെയര്‍പെഴ്സണ്‍ സിജിബാബു ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് ടി.കെ ഷാജഹാന് അദ്യക്ഷത വഹിച്ചു. ബിജെപി ജില്ല പ്രസിഡന്റ് എം.കെ. മോഹന്‍ദാസ്, സി.ആര്. ബാബു, കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ്, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: