കൊച്ചി: വ്യവസായിയെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സിപിഎം നേതാവ് വി.എ. സക്കീര്‍ ഹുസൈനെ കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാകമ്മറ്റിയോഗമാണ് തീരുമാനമെടുത്തത്. കൂടുതല്‍ നടപടികള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുമെന്ന് ജില്ലാ സെക്രട്ടറി പി. രാജീവ് പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ മോഹനന് ഏരിയാ സെക്രട്ടറിയുടെ ചുമതല നല്‍കിയിട്ടുണ്ട്.
പരാതികള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അന്വേഷിക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടതായി ജില്ലാസെക്രട്ടറി പി.രാജീവ് വ്യക്തമാക്കി. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഏരിയാ സെക്രട്ടറിയുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മറ്റിക്ക്് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം നടപടി സ്വീകരിച്ചത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ പോലീസ് അന്വേഷണം അതിന്റേതായ രൂപത്തില്‍ നടക്കും. അന്വേഷണസംഘത്തെക്കുറിച്ചുള്ള ഉചിതമായ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റാണ് എടുക്കുക. ഗുണ്ടാസംഘവുമായി പാര്‍ട്ടിക്ക് ബന്ധമില്ല, ഒളിവില്‍ പോകാന്‍ പാര്‍ട്ടി ആരാടും നിര്‍ദ്ദേശിച്ചിട്ടില്ലെന്നും രാജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: