തൈക്കാട്ടുശ്ശേരി: കയര്‍ഫാക്ടറി സാമൂഹ്യവിരുദ്ധര്‍ കത്തിച്ചു, ലക്ഷങ്ങളുടെ നഷ്ടം. ഒരാള്‍ പിടിയില്‍. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ തേവര്‍വട്ടം കണ്ണാടിയില്‍ കെ.എന്‍ സന്തോഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള കയര്‍ ഫാക്ടറിയാണ് കത്തിച്ചത്.
കയര്ഫാക്ടറിയോട് ചേര്‍ന്നുള്ള ഉടമയുടെ വീടിനു മുന്പില് രാത്രിയില്‍ മദ്യപിക്കുകയായിരുന്ന സംഘത്തെ ചോദ്യം ചെയ്ത വീട്ടുടമയോടുള്ള വൈരാഗ്യമാണ് കയര്‍ ഫാക്ടറി കത്തിക്കാന്‍ കാരണമായത്. മദ്യപിച്ച് ലക്ക്കെട്ട അയല്‍വാസിയായ സുമേഷ് ഭവനത്തില്‍ സുമേഷിനെ സംഭവസ്ഥലത്ത് നിന്ന് പൂച്ചാക്കല്‍ സബ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടി. ഈയാള് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പ്രദേശവാസികള്‍ പോലീസിനോട് പറഞ്ഞു .
വിവിധ സ്ഥലങ്ങളില്‍ നിന്ന്ചകിരി സംഭരിച്ച് കൊണ്ട് മെഷീനുകള്‍ ഉപയോഗിച്ചുള്ള വലപ്പായ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഈ ഫാക്ടറിയില്‍ നടത്തുന്നത്.ഏകദേശം 11 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഫാക്ടറിയുടെ മേല്‍ക്കൂരയ്ക്കൊപ്പം, കയര്‍ മെഷീനുകളും കത്തിനശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനു രൂപയുടെ കയര്പ്പായ് കത്തിനശിച്ചു. 4 മാസ മേയായുള്ളൂ ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. സമീപത്തെ മരങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ് .
എക്സ്പോര്‍ട്ടിങ് ഗുണനിലവാരം ഉറപ്പുവരുത്തി 10 തൊഴിലാളികള്‍ പണിയെടുക്കുന്ന ഫാക്ടറിയാണ് അഗ്നിക്കിരയായത്. ചേര്‍ത്തലയില്‍ നിന്നെത്തിയ മൂന്ന് ഫയര്‍ എഞ്ചിനുകള്‍ എത്തി മൂന്ന് മണിക്കൂറോളം എടുത്താണ് തീയണച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചയായിരുന്നു സംഭവം. പൂച്ചാക്കല്‍ പോലീസും,നാട്ടുകാരും തീയണയ്ക്കുന്ന പ്രവത്തനത്തില്‍ ഉണ്ടായിരുന്നു.ജനപ്രതിനിധികളും ,രാഷട്രീയ പ്രവര്‍ത്തകരും സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: