ആലപ്പുഴ: നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിലെ ജീവനക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ പണിമുടക്ക് അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് ജീവനക്കാര്‍ പത്രസമ്മേലനത്തില് പറഞ്ഞു. വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞദിവസം എസ്എഫ്ഐക്കാര്‍ സ്വകാര്യ ബസ് തകര്‍ക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു.
പരാതി നല്‍കാനെത്തിയ പോലീസ് സ്റ്റേഷനിലും ആശുപത്രിയിലും വരെ അക്രമം തുടര്‍ന്നു. എന്നാല്‍ കേസെടുക്കാന്‍ പോലും പോലീസ് തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ രണ്ടുദിവസമായി പണിമുടക്കുന്നതെന്നും അവര്‍ പറഞ്ഞു. നിലവില്‍ ബസ് ജീവനക്കാര്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ല.
സമയക്രമാണ് പ്രധാന പ്രശ്നം. ഇതു പരിഹരിക്കാന്‍ അടിയന്തര നടപടി വേണം. വിദ്യാര്‍ത്ഥികളെ പരമാവധി ബസ്സുകളില്‍ കയറ്റാറുണ്ട്. അറവുകാട് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതിന് ഉത്തരവാദിത്വപ്പെട്ടവരെ സ്കൂള്‍ അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്. ഇത്തരത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിടിഎയോ മാനേജ്മെന്റോ തയ്യാറായാല്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നും തൊഴിലാളികളായ നിസാം അബ്ദു, നിമന്സ് സനല്‍, അന്‍സില്‍, ഷെമീര്‍ എന്നിര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: