ലെ അന്‍പതാം മൈലിലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ബിന്‍സി റോയി വിജയിച്ച് ഇടതുമുന്നണിക്ക് പഞ്ചായത്തില്‍ ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് കേരള കോണ്‍ഗ്രസി(എം)ലെ ത്രേസ്യാമ്മ ഔസേഫിനെ അവിശ്വാസത്തിലൂടെ പുറത്താക്കാന്‍ ഇടതുമുന്നണി കരുനീക്കങ്ങള്‍ തുടങ്ങി.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ യുഡിഎഫിന് ഏഴ്, എല്‍ഡിഎഫിന് ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില. എന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ഷാജി മാത്യു ഒരുവോട്ടിന്റെ ഭൂരിപക്ഷത്തില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ആറു മാസത്തിനുശേഷം പ്രസിഡന്റിനെതിരെ യുഡിഎഫിലെ ഏഴ് അംഗങ്ങളും ഒപ്പിട്ട് അവിശ്വാസത്തിന് നോട്ടീസ് നല്കി.
ഈ അവിശ്വാസം കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യുന്നതിന് നോട്ടീസ് നല്‍കിയിരിക്കേയാണ് കോണ്‍ഗ്രസിലെ ബിന്‍സി റോയി മൂന്നാം വാര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവയ്ക്കുന്നത്. തുടര്‍ന്ന് ആറു മാസത്തിനുശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച ബിന്‍സി വീണ്ടും വിജയിച്ചു. ബിന്‍സിയുടെ വിജയത്തോടെ ഇടതുമുന്നണിക്ക് പഞ്ചായത്തില്‍ നിലവില്‍ ഏഴു സീറ്റായി.
ആറു സീറ്റാണ് യുഡിഎഫിനുള്ളത്. ഇതില്‍ രണ്ടെണ്ണം കേരള കോണ്‍ഗ്രസി(എം)നുമാണ്. കേരള കോണ്‍ഗ്രസ് യുഡിഎഫ് മുന്നണിബന്ധം വിട്ടുവെങ്കിലും മാങ്കുളത്തെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന എല്‍സി എല്‍ദോസിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങിയതാണ് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസം അനിവാര്യമാക്കിയതെന്ന് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: