തിരുവനന്തപുരം: ശബരിമലയിലെ സേവനത്തില്‍ നിന്നും പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ഒഴിവാക്കി സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്കാന് തീരുമാനം. ഇതിനുവേണ്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ടെണ്ടര്‍ ക്ഷണിച്ചു.
ശബരിമലയില്‍ മണ്ഡലം – മകരവിളക്ക് കാലത്ത് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നത് പിആര്ഡിയായിരുന്നു. നേരത്തെ ബോര്‍ഡിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗമാണ് ഇതു ചെയ്തിരുന്നത്.
പിന്നീടിത് സര്‍ക്കാരിന് കീഴിലുള്ള പിആര്‍ഡിക്ക് കൈമാറി. വര്‍ഷംതോറും മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നല്കുന്നതുപോലെ പിആര്‍ഡിക്കും ദേവസ്വം ബോര്‍ഡ് തുക നല്‍കിയിരുന്നു.
ഈ വര്‍ഷത്തെ മണ്ഡല-മകര വിളക്ക് കാലത്തേക്ക് നാലു ലക്ഷം രൂപ പിആര്‍ഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിആര്‍ഡിക്കു പകരം സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്കാന് ദേവസ്വം ബോര്‍ഡ് തീരുമാനമെടുക്കുകയും ടെണ്ടര്‍ ക്ഷണിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: