കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി കുറ്റം നിഷേധിച്ചു. 2015 മെയ് 16ന് രാത്രി ദമ്പതികളെയും മകനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്തര്‍പ്ര ദേശ് പൊലീസിന്റെ സഹായത്തോടെ കേരള പൊലീസ് അറസ്റ്റ് ചെയ്ത ഫിറോസാബാദ് സ്വദേശി നരേന്ദ്ര കുമാര്‍ ആണ് കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയുടെ മുന്നില്‍ കുറ്റം നിഷേധിച്ചത്.
കൂട്ടക്കൊല നടത്തിയത് താനല്ലെന്നും മുഖംമൂടി ധരിച്ച് കറുത്ത പാന്റ്സിട്ട മൂന്നു പേരാണ് കൊലപാതകം നടത്തിയതെന്നാണ് ഹിന്ദിയില്‍ എഴുതി കോടതിക്ക് നല്കിയ കുറിപ്പില്‍ പ്രതി പറയുന്നത്. മൂന്നുപേരില്‍ ഒരാള്‍ ഹിന്ദിയില്‍ ഇവിടെ നിന്നും രക്ഷപെട്ടോളാന്‍ ആവശ്യപ്പെട്ടതായും പറയുന്നു.
പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസ ന്നകുമാരി (62), മകന് പ്രവീണ്‍ലാല്‍ (28) എന്നിവരാണ് വീടിനോട് ചേര്‍ന്നുള്ള അലക്കുകമ്പനിയില്‍ കൊല്ലപ്പെട്ടത്. ഇവിടെ ജോലി ചെയ്തിരുന്ന ആളാണ് നരേ ന്ദ്രകുമാര്‍. ഒരാഴ്ചക്കുള്ളില്‍ പ്രതിയെ പിടികൂടിയ കേരള പൊലീസിന് ഏറെ അഭിനന്ദനങ്ങള്‍ ഈ അവസരത്തില്‍ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: