ആലപ്പുഴ: സംസ്ഥാനത്ത് ഐപിഎസ്- ഐഎഎസ്ഉദ്യോഗസ്ഥര് തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ ഭരണരംഗത്ത് സ്തംഭനമാണുള്ളതെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് ചെയര്മാന് ജോണി നെല്ലൂര്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഫയലുകള്‍ ഒന്നുംതന്നെ നീങ്ങുന്നില്ല. അപ്രഖ്യാപിത പെന്‍ഡൗണ്‍ സമരമാണ് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തുന്നത്. ഓരോ ഫയലുകളും ഓരോ ജീവിതമാണെന്നു പറഞ്ഞ മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്‍ഡിഎഫില്‍ പ്രമുഖ പാര്‍ട്ടികള്‍ തമ്മിലുള്ള ചേരിപ്പോര് മറനീക്കിയിരിക്കുകയാണ്. മന്ത്രിമാര്‍ മണ്ടന്മാരാണെന്ന്സിപിഎമ്മും സിപിഐയും പരസ്പരം കുറ്റപ്പെടുത്തുന്നു. പിണറായി മന്ത്രിസഭയില്‍ മൂന്നു മണ്ടന്മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരുമണ്ടന്‍ രാജിവച്ചു. രണ്ടു മണ്ടന്മാര് തുടരുന്നുവെന്നാണ് പൊതുജനങ്ങള്‍ മനസ്സിലാക്കേണ്ടത്. സിപിഎമ്മും സിപിഐയും തെരുവില്‍ ഏറ്റുമുട്ടുകയാണ്. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: