മാനന്തവാടി: സിപിഎംഅടിച്ചമര്ത്തല് തുടര്‍ന്നാല്‍ ബംഗാള്‍ ആവര്‍ത്തിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി വിജയന് ചെറുകര. വ്യാഴാഴ്ച സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞ മാര്‍ച്ച് ഇന്നലെ വീണ്ടും നടത്തി സംസാരിക്കുകയായിരുന്നു സിപിഐ നേതാവ്.
മാനന്തവാടി മുനിസിപ്പാലിറ്റിയിലേക്ക് സിപിഐ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മാര്‍ച്ച് വഴിയില്‍ തടഞ്ഞ് പ്രവര്‍ത്തകരെ കുറുവടികളും ആയുധങ്ങളും ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ആക്രമം തടയാന്‍ ശ്രമിച്ച പൊലിസ് ഉദ്യോഗസ്ഥരെ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു. സിപിഎം ഗുണ്ടകളുടെ ഇരകളായ ബംഗാളിലെ കര്‍ഷകര്‍ അവിടുത്തെ സിപിഎം ലോക്കല്‍ സെക്രട്ടറിയെ കാളവണ്ടിയുടെ പുറകില്‍ കെട്ടിവലിച്ച അനുഭവം ഉണ്ടാകാന്‍ ഇടവരുത്തരുതെന്ന് ചെറുകര മുന്നറിയിപ്പ് നല്കി.
മാനന്തവാടിയിലെ വന്‍കിട കയ്യേറ്റകാരോടോപ്പമല്ല സിപിഐ എന്നും സാധാരണ വഴിയോര കച്ചവടകാരോടോപ്പവും പാവപ്പെട്ടാവരോടോപ്പവുമാണെന്ന് ആദ്ദേഹം പറഞ്ഞു. മാനന്തവാടിയിലെ സിപിഎം ആരോടൊപ്പമാണെന്ന് വ്യക്തമാക്കണമെന്നും വിജയന് ചെറുകര ആവശ്യപ്പെട്ടു. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം ഇ.ജെ. ബാബു അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: