വടക്കാഞ്ചേരി പീഡനം തന്നെയായിരുന്നു സഭയിലെ അടിയന്തരം. വിഷയത്തില്‍ നേരത്തെതന്നെ ഇടപെട്ടിട്ടുള്ള അനില്‍ അക്കര യുക്തിഭദ്രമായി സംഭവത്തിന്റെ ചരിത്രം വിവരിച്ചു. സിപിഎം കൗണ്‍സിലറും കൂട്ടാളികളും കുറ്റവാളികളെന്നു സമര്‍ത്ഥിച്ചു.
നിയമസഭയില്‍ പറയുന്ന കാര്യങ്ങള്‍ അനില്‍ അക്കര കേസ് അനേ്വഷിക്കുന്ന ഗുരുവായൂര്‍ എസ്പിയുടെ മുന്നിലാണ് പറയേണ്ടതെന്ന് മറുപടി പറഞ്ഞ് മന്ത്രി എ.കെ.ബാലന്. ഇതോടെ പിന്‍നിര മുന്‍നിര വിത്യാസമില്ലാതെ പ്രതിപക്ഷനിര ചാടി എഴുന്നേറ്റു. ബാലന് സഭയെ അവഹേളിച്ചു പോലും. ബാലന് പറഞ്ഞത് ശരിയായില്ല എന്ന തോന്നല്‍ എല്ലാവര്ക്കും. സഭാംഗം ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ പറയുമ്പോള്‍ നിസാരമായി മന്ത്രി കാണുന്നത് ശരിയല്ലന്ന് പ്രതിപക്ഷനേതാവ്.
ബാലന്റെ പരാമര്‍ശം രേഖകളില്‍ കാണില്ലന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പ്രഖ്യാപിച്ചതോടെ ബഹളം ശമിച്ചു. എങ്കിലും പതിവ് ഇറങ്ങിപ്പോക്ക് മറന്നില്ല. ഭരണത്തിലും പോലീസ് തലപ്പത്തും ഉണ്ടായ വീഴ്ച വിവരിച്ച് ഒ.രാജഗോപാലും വോകൗട്ടിനു തയ്യാറായി.
ഡപ്യൂട്ടി സ്പീക്കര്‍ വി. ശശിയോട് അസ്വസ്ഥത കാണിക്കാതെ അടങ്ങിയിരിക്കാനായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശം. സിപിഐക്കാരനായ ശശിയെ, മന്ത്രി വാക്കുകൊണ്ട് അപമാനിക്കുമ്പോള്‍, എം.എം.മണി മന്ത്രിയില്‍ അവാഹിച്ചോ എന്ന് സംശയം.
ശബരിമലയെ സംബന്ധിച്ച് ഒ. രാജഗോപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി കാടുകയറി. ഇതുകേട്ട് മുന്‍ ദേവസ്വംബോര്‍ഡ് അംഗം കൂടിയായ ശശിക്ക് അസ്വസ്ഥത വന്നില്ലങ്കിലേ അത്ഭുതമുള്ളൂ. സഭ നിയന്ത്രിച്ചിരുന്ന ശശി, മറുപടി ചുരുക്കിപ്പറയാന്‍ ആവശ്യപ്പെട്ടത് സ്വാഭാവികം. ഞാന്‍ പറയുന്നത് പ്രധാന കാര്യമാണ്. അസ്വസ്ഥത കാട്ടാതിരിക്ക് എന്ന മന്ത്രിയുടെ മറുപടി അസ്വാഭാവികവും. സ്പീക്കറെ ബഹുമാനിക്കുക എന്നതാണ് കീഴ്വഴക്കം. അത് സിപിഐക്കാരാനാണെങ്കിലും.
മണ്ഡലകാലം അടുത്തെത്തിയിട്ടും ശബരിമലയില്‍ സൗകര്യം ഒന്നും ഏര്‍പ്പെടുത്താത്തത് മന്ത്രി അവിശ്വാസിയായതിനാലോ എന്ന ഒ. രാജഗോപാലിന്റെ സംശയം ന്യായം. ദേവസ്വം ബോര്‍ഡിന്റെ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമവും ഇതിനു പിന്നിലുണ്ടോ എന്ന തോന്നലിനേയും കുറ്റം പറയാനാവില്ല.
മകരജേ്യാതി തെളിയിക്കാനുള്ള ആദിവാസികളുടെ അവകാശം പുനഃസ്ഥാപിച്ചുകൂടേ എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്നതിന് തന്റെ വിശ്വാസം തടസ്സമല്ലെന്ന് മന്ത്രി. ദേവസ്വം ബോര്‍ഡുമായി ഒരു പ്രശ്നവുമില്ലെന്ന് വിശദീകരണം.
ശബരിമലയിലെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം ഹൈക്കോടതി എന്ന നിലയിലായിരുന്നു മന്ത്രി. എന്തുചെയ്യണേലും കോടതിയുടെ അനുമതി വേണം. അനുമതി കിട്ടാന്‍ കാലതാമസവും. പിന്നെ എന്തുചെയ്യും.
സുപ്രീംകോടതിയെ സമീപിച്ച് ഹൈക്കോടതിയുടെ അധികാരം റദ്ദാക്കണം. കടകംപള്ളി ഉദ്ദേശ്യം വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിച്ച് കാര്യം ബോധിപ്പിച്ചാല്‍ പോരെ എന്ന സംശയം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക്. ആദിവാസികള്‍ ദീപം തെളിയിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ വിശ്വാസിയോ അവിശ്വാസിയോ ആകാതെ മറുപടി.
സ്വകാര്യ ബില്ലുകള്‍ എട്ടെണ്ണം പട്ടികയില്പ്പെടുത്തിയിരുന്നെങ്കിലും മൂന്നെണ്ണത്തിനെ സമയം കിട്ടിയുള്ളൂ. ആശുപത്രി വികസനസമിതികളില്‍ താല്‍ക്കാലികമായി നിയമിക്കപ്പെട്ടവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബി. സത്യന്റേത് ആദ്യത്തേത്. മെറിറ്റും സംവരണവും അട്ടിമറിക്കപ്പെടുമെന്നതിനാല്‍ സ്ഥിരപ്പെടുത്താനാവില്ലെന്ന് പറഞ്ഞ് മന്ത്രി സി. രവീന്ദ്രനാഥ് ബില്‍ തള്ളി. 10 വര്‍ഷവും താല്‍ക്കാലികമായി ജോലി ചെയ്തതിന്റെ പേരില്‍ എവിടെയൊക്കെ ആരെയൊക്കെ സ്ഥിരപ്പെടുത്തിയിട്ടുണ്ട.്
ആശുപത്രിയില്‍, മനുഷ്യസ്നേഹത്തോടെ ജോലി നോക്കുന്ന ഇവരോടെന്താണ് എതിര്‍പ്പ് എന്ന് എ.പ്രദീപ്കുമാര്‍ ചോദിച്ചിട്ടും ഫലമുണ്ടായില്ല.മുലപ്പാല്‍ പോലെ കരുതുന്ന കരിക്കന്‍ വെള്ളത്തില്‍ പോലും മാലിന്യമുണ്ടായിരുന്നു. പഴം, പച്ചക്കറി വിഷമുക്ത അതോറിറ്റി ബില്‍ അവതരിപ്പിച്ചുകൊണ്ടാണത് ടി.വി.രാജേഷ് തെളിയിച്ചത്. മനഃസമാധാനത്തോടെ ഭക്ഷണം കഴിക്കാന്‍ രാജേഷിന് കഴിയുന്നില്ല.
ബൈബിളിലെ ആദിപാപം പഴം കഴിച്ചതാണ്. ഇത്തരം പഴം കഴിച്ചാല്‍ കുഴപ്പമാണ്. അതിന്റെ മുന്നറിയിപ്പായിരുന്നോ പഴം കഴിച്ചവരുടെ കൊങ്ങായക്ക് ദൈവംപിടിച്ചെതെന്ന സംശയം പി.ടി.തോമസിന്.അന്യനാണോ ഇതരനാണോ ശരിയെന്ന തര്‍ക്കത്തിനും സഭ സാക്ഷ്യം വഹിച്ചു. അന്യസംസ്ഥാന തൊഴിലാളി അതോറിറ്റി അവതരണബില് ആണ് പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ അവതരിപ്പിച്ചത്.അന്യന് എന്ന പ്രയോഗം തെറ്റാണെന്ന് അംഗങ്ങളില്‍ പലരും. ഇതരന് ആകാമെന്ന് തങ്ങള്‍. സ്പീക്കര്‍ അതുശരിവച്ചു. മറുപടി മന്ത്രി എ.കെ.ബാലന് എഴുതി വായിച്ചു: അന്യസംസ്ഥാനം എന്നായിരുന്നു കുറിപ്പില്‍. അന്യന് അല്ല ഇതരന് എന്ന് പലതവണ മന്ത്രിക്ക് പറയേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: