തിരുവനന്തപുരം: ഇടത് ഭരണത്തില്‍ സാംസ്കാരിക കേരളം ലജ്ജിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിജെപി സെല്‍ ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വടക്കാഞ്ചേരിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയുടെ വെളിപ്പെടുത്തല്‍ സാംസ്കാരിക കേരളത്തിന് ഏറ്റ അപമാനമാണ്. ഏറ്റവുംകൂടുതല്‍ ദളിലത് പീഡനങ്ങള്‍ നടക്കുന്നത് കേരളത്തിലാണ്. സംസ്ഥാന ഭരണം സിപിഎം ക്രിമിനലുകളുടെ കൈകളിലാണ്. അതിന് പോലീസും കൂട്ടുനില്കുന്നു.
ദൈവത്തിന്റെ സ്വന്തം നാടായ കേരളം പിണറായി വിജയന് ഭരണത്തില്‍ ചെകുത്താന്റെ നാടായി മാറുന്നു. പിണറായി വിജയന് ഭരിക്കുമ്പോള്‍ സിപിഐക്ക് പോലും നീതികിട്ടുന്നില്ല. സ്വജന പക്ഷപാതമാണ് എല്ലായിടത്തും.അഞ്ച് മാസത്തെ ഭരണത്തില്‍ സര്‍വ്വമേഖലയിലും മുരടിപ്പാണ്. കടുത്ത വരള്‍ച്ചയുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ച് തുടങ്ങിയിട്ടില്ല.
ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ സംഘടിച്ച് മുന്നിട്ടിറങ്ങേണ്ട സ്ഥിതിയിലാണ്. ഭക്ഷ്യ സുരക്ഷ പോലും ഇല്ലാത്ത സംസ്ഥാനമായി കേരളം അധപ്പതിച്ചുവെന്നും 60 വര്‍ഷം കൊണ്ട് കേരളം എന്തുനേടിയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെല്ലുകളുടെ ചുമതലയുള്ള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് അദ്ധ്യക്ഷയായിരുന്നു.
ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്, എം.ടി.രമേശ്, കെ.സുരേന്ദ്രന്, സംഘടനാ സെക്രട്ടറി എം.ഗണേശന് എന്നിവര്‍ സംസാരിച്ചു. വിധ സെല്‍ കണ്‍വീനര്‍മാരെയും കോ-കണ്‍വീനര്‍മാരെയും സംസ്ഥാന അദ്ധ്യക്ഷന്‍ നാമനിര്‍ദ്ദേശം ചെയ്തു.
സെല്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ബിജെപി വിവിധ സെല്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. കണ്‍വീനര്‍, കോ കണ്‍വീനര്‍ ക്രമത്തില്‍: സീനിയര്‍ സിറ്റിസണ്‍:കെ.രാമന്‍പിള്ള, പി.കെ.ബാലകൃഷ്ണക്കുറുപ്പ്, ലീഗല്‍: അഡ്വ.രാജഗോപാല്‍ പെരുമ്പാവൂര്‍, അഡ്വ.എന്‍.ചന്ദ്രമോഹന്, ട്രേഡേഴ്സ്: കെ.കെ.പിള്ള, എസ്.മനോജ്, ഇന്‍ഡസ്ട്രിയല്‍: അജിത്.എന്‍, സി.വി.സജീനി, ഫിഷര്‍മെന്‍: രജനീഷ് ബാബു, പി.എസ്.ഷാമി, വൈചാരികം: ടി.ജി.മോഹന്‍ദാസ്, കലാസാംസ്കാരികം: ഗോപന് ചെന്നിത്തല, യാഗാ ശ്രീകുമാര്‍, സഹകരണം: ആര്.എസ്.വിനോദ്, സുരേഷ് ബാലുശ്ശേരി, അദ്ധ്യാപനം: ഡോ.കെ.ജി.മോഹന്‍, ടി.അനൂപ് കുമാര്‍, പ്രൊഫഷണല്‍: കെ. എസ്. ശൈലേന്ദ്രനാഥ്, എസ്.പി.അച്യുതാനന്ദന്, ഡോക്ടര്‍മാര്‍: ഡോ.ബിജു, ഡോ.ബിനുരാജ്. എക്സ് സര്‍വ്വീസ്: കേണല്‍.എന്‍.ചന്ദ്രന്, ക്യാപ്റ്റന്‍ കെ.എ. പിള്ള. പരിസ്ഥിതി: ഡോ.സി.എം.ജോയി, ഡോ.എന്‍.സി. ഇന്ദുചൂഡന്. ആര്‍ട്ടിസാന്‍സ്: സതീഷ്.പി.പത്മനാഭന്, എന്‍.എം.സുരേഷ. പരമ്പാരാഗത തൊഴിലാളി: രാജന് നായര്‍, പ്രവാസി: എന്‍.ഹരികുമാരന്‍ നായര്‍, ബി.ബിനീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: