കാസര്‍കോട്: ജനാധിപത്യ മഹിളാ അസോസിയേഷന് പ്രതിനിധി സമ്മേളനത്തില്‍ പി.കെ. ശ്രീമതിക്കും, ഇ.പി. ജയരാജന് എംഎല്‍എയ്ക്കും വിമര്‍ശനം. സിപിഎം സംഘടനാ സംവിധാനത്തെയാകെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു പി.കെ. ശ്രീമതി എംപിയെ മുന്നിലിരുത്തി പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്.
ഉയര്‍ന്നത് ബന്ധു നിയമനങ്ങളും, സ്വജനപക്ഷപാതവുമായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവായ പി.കെ. ശ്രീമതി ഇത്തരം ആരോപണങ്ങളില്‍ ഉള്‍പ്പെട്ടത് പാര്ട്ടിയേക്കളുപരി സംഘടനയ്ക്കാണ് നാണക്കേടുണ്ടാക്കിയതെന്ന് പ്രതിനിധികള്‍ തുറന്നടിച്ചു. ഇ.പി.ജയരാജന് രാജിവെച്ചെങ്കിലും അദ്ദേഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വന്ന വിവാദങ്ങള്‍ മന്ത്രിസഭയ്ക്കും പാര്‍ട്ടിക്കും വലിയ കളങ്കമാണ് ഉണ്ടാക്കിയതെന്ന് ആലപ്പുഴ, കൊല്ലം, പത്തനംത്തിട്ട കോട്ടയം തുടങ്ങിയ ജില്ലകളിലെ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
പൊതു സിവില്‍ നിയമം നടപ്പാക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി അഡ്വ.പി. സതീദേവി പറഞ്ഞു. ബഹുസ്വരത ഉറപ്പ് വരുത്തി സ്ത്രീ വിരുദ്ധ നിലപാടുകള്‍ ഇല്ലാതെ നടപ്പാക്കണം. ചില മുസ്ലിം സംഘടനകളുടെയും ബോര്‍ഡുകളുടെയും പൊതു സിവില്‍ നിയമം സംബന്ധിച്ചുള്ള നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയില്ല. തലാഖ്, മുത്തലാഖ്, ബഹുഭാര്യാത്വം, തുടങ്ങിയ ദുരാചാരങ്ങള്‍ നിരോധിക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: