മുക്കം: അന്ധവിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളായ ഓമശ്ശേരി ചക്കാനകണ്ടി അബൂബക്കര്‍, ഹഫ്സത്ത് എന്നിവര്‍ക്കെതിരെ കേസെടുത്തു. പിതാവിനെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. അഞ്ച് ബാങ്ക് വിളിസമയം കഴിഞ്ഞേ മുലപ്പാല്‍ നല്‍കാവൂ എന്ന് പറഞ്ഞ കളന്തോട് ഹൈദ്രോസ് തങ്ങള്‍ക്കെതിരെയും അന്വേഷണം വരും.
പ്രസവം നടന്ന മുക്കം സഹകരണ ആശുപത്രിയിലെ നഴ്സ് ഷാമിലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, ജുവനൈല്‍ ജസ്റ്റിസ് 75,87 വകുപ്പു പ്രകാരമാണ് കേസ്. കുട്ടിയുടെ പിതാവിനെതിരെ കേസെടുക്കണമെന്ന് ബാലാവകാശ കമ്മീഷന് അധ്യക്ഷ ശോഭ കോശി ജില്ലാ പോലീസ് മേധാവിക്കും മുക്കം പോലീസിനും നിര്‍ദേശം നല്‍കിയിരുന്നു.കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തന്റെ കുഞ്ഞിന് അഞ്ച്ബാങ്ക് കേള്‍ക്കാതെ മുലപ്പാല്‍ നല്കാന് പാടില്ലെന്നാണ് അബൂബക്കര്‍ പറഞ്ഞത്. ആശുപത്രി അധികൃതരും പോലീസും ഇടപെെട്ടങ്കിലും അബൂബക്കര്‍ മുലപ്പാല്‍ നല്‍കുന്നത് എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തെങ്കിലും ഇവര്‍ വീട്ടില്‍ പോകുകയായിരുന്നു.
ഇയാളുടെ വാശിയെ തുടര്‍ന്ന് 23 മണിക്കൂറിന് ശേഷമാണ് കുട്ടിക്ക് മുലപ്പാല്‍ നല്‍കിയത്. കുട്ടിക്ക് മുലപ്പാല്‍ നല്‍കുന്നത് തടയാന്‍ വീട്ടില്‍ ബന്ധുക്കളടക്കം കാവല്‍ നിന്നിരുന്നതായും പറയപ്പെടുന്നു. നേരത്തെ ഇയാളുടെ ആദ്യ കുട്ടിക്കും ഇത്തരത്തില്‍ അഞ്ച് ബാങ്കിന് ശേഷമാണ് മുലപ്പാല്‍ നല്‍കിയിരുന്നതെന്ന് യുവാവ് സംഭവ ദിവസം തന്നെ പോലീസിനോടും ഡോക്ടറോടും പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: