കാക്കനാട്: കഴിഞ്ഞ നാല് വര്‍ഷത്തിനുളളില്‍ പേവിഷ ബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത് 48 പേര്. സംസ്ഥാനത്ത് നായ്ക്കളുടെ ആക്രമണത്തിനിരയായത് 3,97,908 പേര്. സംസ്ഥാന ആരോഗ്യ വകുപ്പാണ് വിവരാവകാശ നിയമ പ്രകാരം കണക്കുകള്‍ പുറത്ത് വിട്ടത്. അതെസയമം സംസ്ഥാനത്ത് നായ്ക്കളുടെ അക്രമം ക്രമാതീതമായി വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നു.
2012ലാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റാണ് കൂടുതല്‍ പേര് മരിച്ചത്, 13 നിര്ഭാഗ്യവാന്മാര്. അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ ശരാശരി 10 പേരാണ് മരിച്ചത്. 2016 ഓഗസ്റ്റ് 31 വരെ നാല് പേരാണ് മരിച്ചത്. ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഒന്ന് വീതവും മലപ്പുറത്ത് രണ്ട് പേരുമാണ് മരിച്ചത്.
പിന്നോക്ക ജില്ലകളായ വയനാടും കാസര്‍കോടും വ്യവസായ ജില്ലയായ എറണാകുളത്തും ഇതുവരെ ആരും പേവിഷബാധയേറ്റ് മരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ പേര് പേവിഷബാധയേറ്റ് മരിച്ചത്, 10 പേര്. 2012 ല്‍ അഞ്ച് പേരും 2013 ’14 വര്‍ഷങ്ങളില്‍ ഒന്ന് വീതവും 2015ല്‍ മൂന്നു പേരും മരിച്ചു. ഈ വര്‍ഷം ഇതുവരെ തലസ്ഥാനത്ത് ആരും വിഷബാധയേറ്റ് മരിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പി ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതെസമയം നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ വന്‍തോതില്‍ കൂടുന്നത് ഭീതി ജനകമാണ്.തലസ്ഥാനം തന്നെയാണ് പട്ടിക കടിയേല്‍ക്കുന്നവരുടെ എണ്ണത്തിലും മുന്നില്‍,88,124 പേര്.തൊട്ടടുത്ത് കൊല്ലം ജില്ലയാണ് കൂടുതല്‍ പേര് നായ്ക്കളുടെ കടിയേറ്റത്,50,656 പേര്.തിരുവന്തപുരത്ത് ഉള്‍പ്പെടെ മാലിന്യം കുമിഞ്ഞു കൂടിയതാണ് തെരുവുനായ്ക്കളുടെ അക്രമം വര്‍ധിക്കാന്‍ കാരണമായത്. 2013 ല്‍ പട്ടികടിയേറ്റവരുടെ എണ്ണം 62,280 ആയിരുന്നുവെങ്കില്‍ തൊട്ടടുത്തവര്‍ഷങ്ങളില്‍ ഇരട്ടിയാവുകയായിരുന്നു. 2016 ഓഗസ്റ്റ് വരെ 91,052 പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റതായി വിവരാവകാശ പ്രവര്ത്തകന് കാക്കനാട് സ്വദേശി രാജു വാഴക്കാലക്ക് ലഭിച്ച മറുപടിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: